ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാൻ താലിബാൻ ഭരണകൂടവും തമ്മിലുള്ള അതിർത്തി സംഘർഷം കനത്ത യുദ്ധത്തിലേക്ക് നീങ്ങുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം, ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം തുടങ്ങി പാകിസ്ഥാന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് താലിബാൻ സേന ശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂറിനിടെ തകർന്ന നൂർ ഖാൻ ബേസിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കവെയാണ് വീണ്ടും ആക്രമണമുണ്ടായത്. താലിബാൻ നടത്തിയ ഈ പ്രത്യാക്രമണത്തിൽ പാക് സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. [&Read More