തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പാസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഡയറക്ടറേറ്റിലെ ലാബ് അറ്റൻഡറായ കാട്ടാക്കട സ്വദേശി ക്രിസ്റ്റ്യൻ ജോസിനെയാണ് വിജിലൻസ് സംഘം വലയിലാക്കിയത്. ആറ്റിങ്ങൽ സ്വദേശിയായ കരാറുകാരന്റെ പരാതിയെത്തുടർന്നായിരുന്നു നടപടി. ചിറയിൻകീഴ് സ്വദേശിയുടെ വസ്തുവിൽ നിന്ന് കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ട്രാൻസിറ്റ് പാസ് അനുവദിക്കാനാണ് ഉദ്യോഗസ്ഥൻ 50,000 രൂപ ആവശ്യപ്പെട്ടത്. പാസ് അനുവദിക്കുന്നതിൽ മനഃപൂർവം കാലതാമസം വരുത്തിയ ശേഷം, വേഗത്തിൽ നടപടി വേണമെങ്കിൽ [&Read More