പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ദുരൂഹതയുണർത്തുന്ന പുതിയ നീക്കങ്ങളെക്കുറിച്ചും സംശയം ഉയരുകയാണ്. സൗദി അറേബ്യ, തുർക്കി, ഒമാൻ, അസർബൈജാൻ എന്നീ രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിക്കഴിഞ്ഞതാണ് സംശയങ്ങളുണർത്തുന്നത്. ഇതിനു പുറമെ സൈപ്രസിലെ ബ്രിട്ടീഷ് താവളം ലക്ഷ്യമാക്കി എത്തിയ ഡ്രോണുകൾ ഇറാന്റേതല്ലെന്ന് യുകെ വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു. അയൽരാജ്യങ്ങളെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ലെന്നും ശത്രുതാവളങ്ങൾ മാത്രമാണ് ആക്രമിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കുകയും [&Read More
Tags :സൈപ്രസ്
നിക്കോഷ്യ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഇറാൻ മിസൈൽ വിക്ഷേപിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സ്ഥിരീകരിച്ചു. സൈപ്രസിന് നേരെ രണ്ട് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച പ്രത്യാക്രമണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. സൈപ്രസിലെ ബ്രിട്ടീഷ് പരമാധികാര താവളങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചല്ല ആക്രമണമെന്ന് ബ്രിട്ടൻ അവകാശപ്പെടുമ്പോഴും, ഇത് വലിയൊരു ഭീഷണിയാണെന്ന് ഹീലി മുന്നറിയിപ്പ് നൽകി. [&Read More