28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Ayodhya

India

ശ്രീരാമന്റെ കാൽപ്പാടുകൾ തേടി 17 പകൽ, 7560 കിലോമീറ്റർ; റെയിൽവേയുടെ പുണ്യയാത്ര ഉടൻ

ന്യൂഡൽഹി: രാജ്യത്തെ ആത്മീയ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഇന്ത്യൻ റെയിൽവേയുടെ ‘ശ്രീ രാമായണ യാത്ര’ ഈ മാസം 30Read More

India

അയോധ്യയിൽ നെതന്യാഹുവിന്റെ ദീർഘായുസിന് വേണ്ടി പ്രത്യേക പൂജ; നെറ്റിയിൽ തിലകം ചാർത്തി വൈദിക

ലഖ്‌നൗ: അയോധ്യയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി നടത്തിയ ‘പട്ടാഭിഷേകവും’ പ്രത്യേക പൂജയും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്. അയോധ്യയിലെ തപസ്വി കന്റോൺമെന്റ് പീഠാധിപതിയായ ജഗദ്ഗുരു പരമഹംസ ആചാര്യയുടെ നേതൃത്വത്തിലാണ് വേറിട്ട ചടങ്ങുകൾ നടന്നത്. നെതന്യാഹുവിന്റെ ചിത്രം മുൻനിർത്തി വൈദിക ആചാരപ്രകാരം അദ്ദേഹത്തിന് കിരീടധാരണവും തിലകക്കുറിയും ചാർത്തിയായിരുന്നു സന്യാസിമാർ ‘പട്ടാഭിഷേകം’ നിർവഹിച്ചത്. ലോകത്തെ ഭീകരവാദത്തിൽനിന്ന് മുക്തമാക്കാൻ നെതന്യാഹുവിന് ദീർഘായുസ്സുണ്ടാകണമെന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് വിജയം ലഭിക്കണമെന്നും പൂജാരിമാർ പ്രാർത്ഥിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചത് [&Read More

India

‘ഹിന്ദുക്കളേയും മനുസ്മൃതിയെയും അധിക്ഷേപിക്കുന്നവന്‍’; രാഹുൽ ഗാന്ധിയുടെ രാമക്ഷേത്ര സന്ദർശനത്തിനെതിരെ അയോധ്യയിലെ സന്യാസിമാർ

ലഖ്‌നൗ: രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനൊരുങ്ങുന്നതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സന്യാസിമാർ രംഗത്ത്. 2024ൽ നടന്ന രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ നാടകമെന്ന് വിശേഷിപ്പിച്ച രാഹുലിനെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അയോധ്യയിലെ സീർ സന്യാസി സമൂഹം ആവശ്യപ്പെട്ടു. ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് ഉൾപ്പെടെയുള്ള പ്രമുഖരാണ് രാഹുലിന്റെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ഹിന്ദു അല്ലെന്നും ഹിന്ദു വിശ്വാസങ്ങളെയും മനുസ്മൃതിയെയും നിരന്തരം അധിക്ഷേപിക്കുന്ന വ്യക്തിയാണെന്നും സന്യാസിമാർ ആരോപിച്ചു. രാഹുലിന്റെ സന്ദർശനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ശ്രീരാമ [&Read More

Main story

രാമക്ഷേത്രത്തിന്‍റെ 15 കി.മീറ്റര്‍ പരിസരത്ത് നോണ്‍ വെജിന് വിലക്ക്; ഓൺലൈൻ വഴിയും വില്‍പന

അയോധ്യ: രാമക്ഷേത്രത്തിന്‍റെ പരിസരത്ത് മദ്യത്തിനും മാംസാഹാരത്തിനും വിലക്കേര്‍പ്പെടുത്തി യു.പി ഭരണകൂടം. ക്ഷേത്രത്തിന്‍റെ 15 കിലോമീറ്റർ ചുറ്റളവിലാണ് ഇവയുടെ വില്‍പന കർശനമായി നിരോധിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. നഗരത്തിന്റെ പരിസരപ്രദേശങ്ങളിൽ സസ്യേതര ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ തന്നെ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഹോംസ്‌റ്റേകൾ കേന്ദ്രീകരിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും മാംസാഹാര വിതരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ്ര സിംഗ് [&Read More