28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Border security

India

‘പുല്‍വാമയിലും പഹല്‍ഗാമിലും ഡല്‍ഹിയിലും ആവര്‍ത്തിച്ച് പരാജയപ്പെട്ട ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് താങ്കള്‍’; അമിത്

ബംഗളൂരു: നുഴഞ്ഞുകയറ്റക്കാരുടെയും ബംഗ്ലാദേശി കുടിയേറ്റക്കാരുടെയും പേര് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരന്തരം പ്രസ്താവനകളില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. യുപിഎ ഭരണകാലത്തെയും എന്‍ഡിഎ ഭരണകാലത്തെയും കണക്കുകള്‍ നിരത്തി, അമിത് ഷാ ഒരു ‘പരാജയപ്പെട്ട ആഭ്യന്തര മന്ത്രി’യാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു. 2006 മുതല്‍ 2013 വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 73,800 ബംഗ്ലാദേശികളെ ഇന്ത്യയില്‍നിന്ന് നാടുകടത്തിയപ്പോള്‍, 2014 മുതല്‍ 2024 വരെയുള്ള ബിജെപി ഭരണത്തില്‍ വെറും 3,499 പേരെ മാത്രമാണ് നാടുകടത്തിയതെന്ന് [&Read More

India

പാകിസ്താനു വേണ്ടി ചാരവൃത്തി: പഞ്ചാബില്‍ 15 വയസ്സുകാരന്‍ പിടിയില്‍; കൂടുതല്‍ കുട്ടികള്‍ വലയിലെന്ന്

ചണ്ഡീഗഡ്: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ 15 വയസ്സുകാരനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിവരങ്ങള്‍ കുട്ടി പാക് ഏജന്റുമാര്‍ക്ക് കൈമാറിയതായാണ് കണ്ടെത്തല്‍. സംഭവത്തിന് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന സംശയത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജമ്മു സാംബ സ്വദേശിയായ പതിനഞ്ചുകാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഐഎസ്‌ഐ ഹാന്‍ഡ്‌ലര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പത്താന്‍കോട്ട് പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ വഴിയാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി [&Read More

India

‘നുഴഞ്ഞുകയറ്റക്കാരെ സമ്പൂര്‍ണമായി പുറത്താക്കും’; മമതയ്ക്ക് മറുപടിയുമായി അമിത് ഷാ

ഭുജ്: ഭുജില്‍ നടന്ന ബിഎസ്എഫ് വജ്രജൂബിലി ആഘോഷവേദിയിലായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താനാണ് എസ്‌ഐആറിനെ എതിര്‍ക്കുന്നതെന്നും, ജനങ്ങള്‍ അത്തരം ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അവകാശമാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് നമ്മുടെ ജനാധിപത്യത്തെ മലിനമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ എസ്‌ഐആര്‍ പ്രക്രിയ അങ്ങേയറ്റം ആശങ്കാജനകമായ ഘട്ടത്തിലാണ് എന്ന മമത ബാനര്‍ജിയുടെ ആരോപണങ്ങളും അമിത്ഷാ തള്ളി. അത് രാജ്യത്തിന്റെ സുരക്ഷക്കും ജനാധിപത്യത്തിനും വേണ്ടി [&Read More