ആലപ്പുഴ: ചെങ്ങന്നൂർ വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 19 പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. 13 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് നിർണ്ണായകമായ വിധി വന്നത്. 2012 ജൂലൈ 16നായിരുന്നു ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എബിവിപി നേതാവായിരുന്ന വിശാൽ കൊല്ലപ്പെട്ടത്. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമാസക്തമായ സംഘട്ടനത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി [&Read More
Tags :CourtVerdict
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 1996Read More