ജെറുസലേം: തെക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർക്ക് നേരെ തീവ്ര ജൂത കുടിയേറ്റക്കാരുടെ ആക്രമണം. ഹെബ്രോണിന് തെക്കുള്ള സമാനി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ ഫലസ്തീനികൾക്കും ജൂത കുടിയേറ്റക്കാർക്കുമിടയിൽ സംഘർഷം ഉടലെടുത്തതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയതായിരുന്നു സൈനികരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ അവിടെയുണ്ടായിരുന്ന ജൂത കുടിയേറ്റക്കാർ സൈനികർക്ക് നേരെ തിരിയുകയായിരുന്നു. സൈനികർക്ക് നേരെ കുടിയേറ്റക്കാർ കല്ലെറിയുകയും കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. കല്ലേറിലാണ് ഒരു സൈനികന്റെ [&Read More