മക്ക/മദീന: വിശുദ്ധ റമദാനിന്റെ ആദ്യ 20 ദിവസങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുുന്നബവിയിലുമായി എത്തിയത് 96.6 ദശലക്ഷം തീർത്ഥാടകർ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കുകളിൽ ഒന്നായാണ് ഈ വർഷത്തെ ഉംറ സീസൺ രേഖപ്പെടുത്തുന്നത്. ഇരു പള്ളികളിലുമായി പ്രതിദിനം ശരാശരി 4.8 ദശലക്ഷത്തിലധികം വിശ്വാസികളാണ് സന്ദർശനം നടത്തിയത്. മസ്ജിദുൽ ഹറാമിൽ മാത്രം ആദ്യ 20 ദിവസങ്ങളിൽ 73.2 ദശലക്ഷത്തിലധികം സന്ദർശകരെത്തി. ഇതിൽ 1.56 കോടിയിലധികം പേർ ഉംറ തീർത്ഥാടകരാണ്. നിസ്കാരത്തിനെത്തിയവരും ഖിയാമുൽ ലൈലിൽ പങ്കെടുത്തവരുമായി 5.7 [&Read More