വിഴിഞ്ഞം: നീണ്ടകരയിൽനിന്നു പോയ മീൻപിടിത്ത ബോട്ട് ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ ‘എം.ടി സോളിസ്’ ഡി.ജി ഷിപ്പിങ് അധികൃതർ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തിന് 57 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കോസ്റ്റ്ഗാർഡിന്റെ ‘അനഘ്’ എന്ന കപ്പൽ തടഞ്ഞുവെച്ച എം.ടി സോളിസിനെ ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം പുറംകടലിലെത്തിച്ചു. കൊല്ലം മരുത്തടി സ്വദേശി രാജേഷ് മാത്യുവിന്റെ ‘സെയ്ന്റ് ജോസഫ്’ എന്ന ട്രോളിങ് ബോട്ടാണ് കപ്പലിടിച്ച് തകർന്ന് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ ഒൻപതുപേരെ കപ്പൽ ജീവനക്കാർ തന്നെ [&Read More