ബെംഗളൂരു: തന്റെ മരണശേഷം ഭാര്യയെ ആര് പരിപാലിക്കുമെന്ന ആശങ്കയെത്തുടർന്ന് 76കാരനായ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപമുള്ള വയോജന പാർപ്പിട സമുച്ചയത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുൻ ഐഎസ്ആർഒ ടീം ലീഡറായിരുന്ന നാഗേശ്വര റാവു ആണ് ഭാര്യ സന്ധ്യാശ്രീയെ (63) കൊലപ്പെടുത്തിയത്. രാവിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സന്ധ്യയെ റാവു ബാത്ത് ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊന്നുവെന്നും [&Read More