ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനുമായി ഇനി ചർച്ചകൾക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ യാതൊരുവിധ സംവാദത്തിനും സാഹചര്യമില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. മൂന്ന് ദിവസമായി തുടരുന്ന പോരാട്ടം ഇരുരാജ്യങ്ങളെയും തുറന്ന യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംഘർഷം പ്രാദേശിക മേഖലയെ ആകെ ബാധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസ് മുന്നറിയിപ്പ് നൽകി. ഇറാൻ, ജോർദാൻ, യുഎഇ, റഷ്യ എന്നീ രാജ്യങ്ങളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സമാധാനത്തിനായി ആഹ്വാനം ചെയ്തു. [&Read More