പട്ന: ബിഹാറിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഞ്ചാം സീറ്റിൽ മഹാസഖ്യത്തിനുണ്ടായ അപ്രതീക്ഷിത പരാജയം സഖ്യകക്ഷികൾക്കിടയിൽ കടുത്ത ഭിന്നതയ്ക്ക് വഴിവെക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി ഉപേന്ദ്ര കുശ്വാഹ വിജയിച്ചതോടെ പരാജയത്തിന് ഉത്തരവാദി കോൺഗ്രസാണെന്ന ആരോപണവുമായി ആർജെഡി അണികൾ രംഗത്തെത്തി. നിർണായകമായ വോട്ടെടുപ്പിൽ നിന്ന് മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും വിട്ടുനിന്നതാണ് എൻഡിഎയ്ക്ക് വിജയം എളുപ്പമാക്കിയത്. ആവശ്യമായ വോട്ടുകൾ ഉറപ്പാക്കാൻ തേജസ്വി യാദവ് നേരിട്ട് ഇടപെട്ട് എഐഎംഐഎം, ബിഎസ്പി എന്നിവരുടെ പിന്തുണ നേടിയെടുത്തിരുന്നു. എന്നാൽ സ്വന്തം എംഎൽഎമാരെ വരിയിൽ നിർത്തുന്നതിൽ [&Read More