02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Taliban

World

അഫ്ഗാനുമായി ഇനി ചർച്ചയ്ക്കില്ല; അതിർത്തിയിൽ യുദ്ധപ്രഖ്യാപനവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനുമായി ഇനി ചർച്ചകൾക്കില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ യാതൊരുവിധ സംവാദത്തിനും സാഹചര്യമില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. മൂന്ന് ദിവസമായി തുടരുന്ന പോരാട്ടം ഇരുരാജ്യങ്ങളെയും തുറന്ന യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംഘർഷം പ്രാദേശിക മേഖലയെ ആകെ ബാധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസ് മുന്നറിയിപ്പ് നൽകി. ഇറാൻ, ജോർദാൻ, യുഎഇ, റഷ്യ എന്നീ രാജ്യങ്ങളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സമാധാനത്തിനായി ആഹ്വാനം ചെയ്തു. [&Read More

World

അഫ്ഗാൻ്റെ വൻ തിരിച്ചടി; 55 പാക് സൈനികരെ കൊലപ്പെടുത്തി, 15 സൈനിക ഔട്ട്പോസ്റ്റുകൾ

കാബൂൾ/ഇസ്ലാമാബാദ്: പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. അഫ്ഗാൻ സേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ 55 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതിർത്തിയിലെ തന്ത്രപ്രധാനമായ 15 പാക് സൈനിക ഔട്ട്‌പോസ്റ്റുകൾ അഫ്ഗാൻ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താൻ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതായാണ് സൂചനകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തി പങ്കിടുന്ന ഡ്യുറാൻഡ് ലൈനിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത വെടിവെപ്പ് നടന്നു വരികയായിരുന്നു. പാക് സൈന്യം അഫ്ഗാൻ അതിർത്തിക്കുള്ളിലേക്ക് കടന്നുകയറാൻ ശ്രമിച്ചതാണ് [&Read More

India

പെഷവാർ ആക്രമണത്തിന് പിന്നാലെ പാക് വ്യോമാക്രമണം: അഫ്ഗാനിസ്ഥാനിൽ 9 കുട്ടികളടക്കം 10 പേർ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലുള്ള അർദ്ധസൈനിക ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ, അഫ്ഗാനിസ്ഥാനിൽ വന്‍ വ്യോമാക്രമണവുമായി പാകിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഗുർബുസ് ജില്ലയിൽ നടന്ന ബോംബാക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിനിടെ വീണ്ടും ഉടലെടുത്ത ഈ ശത്രുത, ഇരു രാജ്യങ്ങളും തമ്മിൽ പുതിയൊരു സംഘർഷത്തിന് വഴിവച്ചേക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അർദ്ധരാത്രിയോടെ നടന്ന വ്യോമാക്രമണം താലിബാന്‍ നേതാവായ [&Read More