കാരക്കാസ്: നിക്കോളാസ് മദുറോ സർക്കാരിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ സമ്മർദം ശക്തമാക്കുന്നതിനിടെ, പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി വെനസ്വേല. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായും അടച്ചതായി കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചതോടെയാണ് യുദ്ധഭീതി കനത്തത്. കരമാർഗമുള്ള സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന ട്രംപിന്റെ പരാമർശം ഭീഷണിക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ യു.എസ് നടത്തുന്ന സൈനിക നടപടിക്കിടെ കരീബിയൻ, പസഫിക് മേഖലകളിൽ എൺപതിലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലാറ്റിനമേരിക്കന്‍ രാജ്യം പ്രതിരോധ സജ്ജീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. സൈനിക വിഭാഗങ്ങളിൽ [&Read More