’വിമാനത്തിൽ ചാവേർ’; കുവൈത്തിൽ നിന്ന് വന്ന വിമാനത്തിന് മുബൈയിൽ അടിയന്തര ലാൻഡിങ്
മുംബൈ: കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തിലാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. സന്ദേശത്തില്‍ വിമാനത്തില്‍ ഒരു ചാവേര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, 6ഇ1234 എന്ന കോള്‍സൈനിലുള്ള വിമാനം സുരക്ഷിതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലത്തിറക്കി. പുലര്‍ച്ചെ 1:56ന് കുവൈറ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് എ321 വിമാനം രാവിലെ 8:10ഓടെയാണ് മുംബൈയില്‍ ലാന്‍ഡ് ചെയ്തത്.
അടിയന്തര ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും ബോംബ് സ്‌ക്വാഡിനെയും സജ്ജമാക്കിയിരുന്നു. നിലവില്‍ വിമാനത്തിന്റെ പരിശോധനകള്‍ നടക്കുകയാണ്. സംഭവത്തെക്കുറിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ മാസവും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ബഹ്‌റൈനില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്ന വിമാനത്തിനും ബോംബ് ഭീഷണി ലഭിക്കുകയും മുംബൈയിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു. ഭീഷണി വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. പുതിയ ഭീഷണിയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്.