സി ജെ റോയിയുടെ ആത്മഹത്യ; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് എസ്ഐടി
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സ്ഥിരീകരിച്ചു. റോയിയെ ഉദ്യോഗസ്ഥർ മാനസികമായി സമ്മർദ്ദത്തിലാക്കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മരണപ്പെട്ട ദിവസം ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്ന് എസ്ഐടി അറിയിച്ചു. ഇൻകം ടാക്സ് പരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങളല്ല, മറിച്ച് മറ്റ് വ്യക്തിപരമായ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോയ് മുൻപ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. ഇത് സംബന്ധിച്ച മെഡിക്കൽ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.
കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രത്യേക ഓഡിറ്റർമാരെ നിയോഗിച്ചിട്ടുണ്ട്. ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഈ നിഗമനത്തിൽ എത്തിയത്.