മനാമ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈലാക്രമണം. ബഹ്റൈനിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ഇറാൻ പ്രധാനമായും മിസൈൽ വർഷം നടത്തിയത്. അമേരിക്കൻ നാവിക താവളത്തിന് നേരെ ആക്രമണം ഉണ്ടായതായി ബഹ്റൈനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബഹ്റൈനിലെ ജുഫൈറിലുള്ള യുഎസ് നാവികസേനയുടെ സർവീസ് സെന്ററിന് നേരെയാണ് മിസൈലുകൾ പതിച്ചത്. പ്രദേശവാസികളെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം, അതിശക്തമായ മിസൈലാക്രമണത്തിൽ അഞ്ചാം കപ്പൽപ്പടയുടെ സർവീസ് സെന്റർ ഏതാണ്ട് [&Read More
അബുദാബി: ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഇറാനിൽനിന്നുള്ള മിസൈലുകൾ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതിന് പിന്നാലെയാണ് അബുദാബിയിൽ മരണം റിപ്പോർട്ട് ചെയ്തത്. വാർത്താ ഏജൻസിയായ ‘വാമി’നെ ഉദ്ധരിച്ച് ‘അൽ അറബിയ ഇംഗ്ലീഷ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. ദുബായിൽ നടുക്കുന്ന സ്ഫോടനങ്ങൾഅബുദാബിക്ക് പുറമെ ദുബൈയിലും അതിശക്തമായ സ്ഫോടനങ്ങൾ നടന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ. ബഹ്റൈൻ, [&Read More
ദുബൈ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയാകെ യുദ്ധഭീതിയിൽ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വൻ വ്യോമാക്രമണം നടത്തി. ഇതിന്റെ ഭാഗമായി യുഎഇയിലെ അബുദാബി, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ അതിശക്തമായ സ്ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിൽ ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ റിയാദിലും സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. മിഡിലീസ്റ്റിലെ എല്ലാ യുഎസ് താവളങ്ങളെയും തങ്ങൾ [&Read More
തെഹ്റാൻ: അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടൽ പൂർണ പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് വഴിമാറുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈലാക്രമണം നടക്കുന്നതായി റിപ്പോർട്ട്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ദുബൈയിലും ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമുള്ള ബഹ്റൈനിലെ ജുഫൈറിലാണ് വൻ സ്ഫോടനമുണ്ടായത്. യുഎസ് നാവിക താവളത്തിന് നേരെ മിസൈലുകൾ പതിക്കുന്നതിന്റെയും വൻ പുകപടലങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ ആർടി ഉൾപ്പെടെയുള്ള [&Read More
വാഷിങ്ടൺ: ഇറാനിൽ ഇന്നു പുലർച്ചെ ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത മിന്നലാക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയെ ആസന്നമായ ഭീഷണികളിൽനിന്ന് സംരക്ഷിക്കുക എന്നതാണ് ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ യുദ്ധത്തിൽ തകർത്ത ആണവ പദ്ധതികൾ ഇറാൻ രഹസ്യമായി പുനരാരംഭിക്കാൻ ശ്രമിച്ചുവെന്നും, മിസൈലുകൾ വികസിപ്പിച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനിൽ അമേരിക്കൻ സൈന്യം വലിയൊരു സൈനിക നീക്കത്തിന് തുടക്കം കുറിച്ചതായി ട്രംപ് അറിയിച്ചു. ‘അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് [&Read More
ഇറാനിലെ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ; രാജ്യത്തുടനീളം അപായ സൈറണുകൾ, ജനങ്ങളോട് ബങ്കറുകളിലേക്ക്
തെൽ അവീവ്: ഇറാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് പിന്നാലെ കനത്ത പ്രത്യാക്രമണം ഭയന്ന് ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് അടിയന്തരമായി ബങ്കറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറാൻ ഇസ്രയേൽ പ്രതിരോധ സേനയുടെ ഹോം ഫ്രണ്ട് കമാൻഡ് കർശന നിർദേശം നൽകി. യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. അവശ്യ സേവനങ്ങൾ ഒഴികെയുള്ള ഒത്തുചേരലുകൾക്കും ജോലികൾക്കും സർക്കാർ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന ദൂരത്തിൽ സുരക്ഷിതമായ ബങ്കറുകളുള്ള [&Read More
തെഹ്റാൻ: പശ്ചിമേഷ്യയെ നടുക്കിക്കൊണ്ട് ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത മിന്നലാക്രമണം. ശനിയാഴ്ച പകൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെയുള്ള നേതാക്കളെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെഹ്റാനിലെ ഡൗൺടൗണിലുള്ള ഖാംനഇയുടെ കാര്യാലയത്തിനും വസതിക്കും സമീപമാണ് അതിശക്തമായ സ്ഫോടനങ്ങൾ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തെ തുടർന്ന് തൈഹ്റാൻ നഗരത്തിന്റെ മധ്യഭാഗത്ത് നിന്ന് വലിയ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ [&Read More
തെഹ്റാൻ: പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനിൽ ഇസ്രയേലിന്റെ മിന്നലാക്രമണം. പ്രാദേശിക സമയം ഇന്നു പുലർച്ചെ മുതൽ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഉൾപ്പെടെ തുടർച്ചയായ വൻ സ്ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളായ അൽ ജസീറയും ബിബിസിയും റിപ്പോർട്ട് ചെയ്തു. തെഹ്റാന്റെ ആകാശത്ത് കൂറ്റൻ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഇറാനെതിരെ പ്രതിരോധ ആക്രമണം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ രാഷ്ട്രത്തിനെതിരെയുള്ള ഭീഷണികൾ ഇല്ലാതാക്കാനാണ് ഈ മിന്നലാക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് [&Read More
തെഹ്റാൻ: ദക്ഷിണാഫ്രിക്കയിൽ നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാന്റെ 103Read More
വാഷിങ്ടൺ/തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധഭീതി രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിൽനിന്നുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇതിനൊപ്പം തന്നെ ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ആറ് അത്യാധുനിക വിമാനങ്ങൾ കൂടി ഇസ്രയേലിലേക്ക് അയച്ചു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, ഇസ്രയേലിലെ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചിരിക്കുന്നത്. അമേരിക്കൻ എംബസി ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുമിടയുണ്ട്. ജറുസലേമിലെ പഴയ നഗരം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വിലക്കുണ്ടാകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് [&Read More