തെൽ അവീവ്: ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) വലിയ ആശങ്കയായി അപൂർവ അണുബാധയും പകർച്ചവ്യാധിയും. തെക്കൻ ലബനാനിൽ സൈനിക നീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈനികർക്കിടയിലാണു പകർച്ചവ്യാധിയും ജലജന്യ രോഗങ്ങളും പടരുന്നതായി റിപ്പോർട്ട്. മലിനജലത്തിന്റെ ഉപയോഗം മൂലവും, അതിർത്തിയിലെ ഗുഹകളിൽനിന്നും കാടുകളിൽനിന്നും ബാധിച്ച അണുബാധയെ തുടർന്നും ഇരുപതിലധികം സൈനികരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധമുഖത്തുള്ള കഠിനമായ സാഹചര്യങ്ങൾ കാരണം സൈനികർക്ക് ശുദ്ധമായ കുടിവെള്ളവും ഗുണനിലവാരമുള്ള ഭക്ഷണവും യഥാസമയം എത്തിക്കാൻ സാധിക്കാത്തത് ഐഡിഎഫിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. [&Read More
Tags :ലബനാൻ
ബെയ്‌റൂത്ത്: സൈനിക നടപടികൾക്കിടെ ലബനാനിലെ ആളൊഴിഞ്ഞ വീടുകളിൽ ഇസ്രയേൽ സൈനികർ വ്യാപകമായി കൊള്ള നടത്തുന്നതായി റിപ്പോർട്ട്. ലബനീസ് പൗരന്മാരുടെ വീടുകളിൽനിന്ന് സ്വർണം, മോട്ടോർ ബൈക്കുകൾ, ടെലിവിഷൻ സെറ്റുകൾ, ഫർണിച്ചറുകൾ, സോഫകൾ, പരവതാനികൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളാണു സൈനികർ കൊള്ളയടിക്കുന്നത്. പലതും സൈനിക കമാൻഡർമാരുടെ ഒത്താശയോടെയാണു നടക്കുന്നതെന്നും, പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇസ്രയേൽ മാധ്യമമായ ‘ഹാരെറ്റ്‌സ്’ ആണ് ഇതു സംബന്ധിച്ച വിശദമായ വാർത്ത പുറത്തുവിട്ടത്. ലബനാനിൽനിന്ന് മടങ്ങുന്ന സൈനികർ മോഷ്ടിച്ച സാധനങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ [&Read More
തെൽ അവീവ്: ലബനാൻ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇസ്രയേലും. ഇസ്രയേലിന്റെ വടക്കൻ മേഖലകളിൽ കനത്ത പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച രാത്രിയുണ്ടായത്. ഹൈഫ, നഹാരിയ, അക്കോ തുടങ്ങിയ നഗരങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രകമ്പനത്തെത്തുടർന്ന് കെട്ടിടങ്ങളിൽനിന്നും ഫ്‌ലാറ്റുകളിൽനിന്നും ജനങ്ങൾ കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങിയോടി. അതേസമയം, ഭൂചലനത്തിൽ ഇസ്രയേലിലോ ലബനാനിലോ നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മിസൈൽ [&Read More
ഇസ്രയേലിന്റെ കൂട്ടക്കുരുതി ലബനാൻ സൈന്യത്തിന്റെ യൂനിഫോമിൽ, ഹിസ്ബുല്ല സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകളിൽ; പൈലറ്റിന്റെ
ബെയ്‌റൂത്ത്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ തങ്ങളുടെ പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ തേടി കിഴക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ പാതിരാത്രി റെയ്ഡ് കലാശിച്ചത് വൻ രക്തച്ചൊരിച്ചിലിൽ. ലബനാൻ സൈനികരുടെ വേഷം ധരിച്ചും ഹിസ്ബുല്ലയുടെ സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകൾ ഉപയോഗിച്ചും തന്ത്രപരമായി ഗ്രാമത്തിൽ കടന്നുകയറിയ ഇസ്രയേൽ കമാൻഡോകളുടെ നടപടിയിൽ കുട്ടികളടക്കം 41 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ലക്ഷ്യമിട്ട പൈലറ്റിന്റെ അവശിഷ്ടങ്ങളുടെ പൊടിപോലും കണ്ടെത്താൻ ഇസ്രയേലിന് കഴിഞ്ഞില്ല. വേഷപ്രച്ഛന്നരായി എത്തിയ സൈന്യംലബനാനിലെ ബെക്കാ താഴ്വരയിലുള്ള നബി [&Read More