01/04/2026
[fontresizer_tawhidurrahmandear_widget]

Tags :AmitShah

Main story

‘വന്ദേമാതരം പിറന്നത് ഇസ്‌ലാമിക അധിനിവേശത്തിലൂടെ; രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോള്‍’- അമിത്

ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ രചനയ്ക്ക് പിന്നില്‍ ഇസ്‌ലാമിക അധിനിവേശമാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നൂറ്റാണ്ടുകള്‍ നീണ്ട ഇസ്‌ലാമിക അധിനിവേശങ്ങള്‍ക്കും പിന്നീട് വന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലുകള്‍ക്കും ഉള്ള മറുപടിയായാണ് വന്ദേമാതരം പിറന്നതെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഇസ്‌ലാമിക അധിനിവേശത്തിലൂടെ രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ശ്രമമുണ്ടായി. അതിനുശേഷം ബ്രിട്ടീഷുകാര്‍ അവരുടെ നാഗരികത ഇന്ത്യക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈ സാംസ്‌കാരിക പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ബങ്കിം ചന്ദ്ര ചതോപാധ്യായ ‘വന്ദേമാതരം’ രചിച്ചത്. [&Read More

India

‘വന്ദേമാതരം മുറിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം സംഭവിക്കില്ലായിരുന്നു’; കോൺഗ്രസിനും നെഹ്റുവിനുമെതിരെ വിമര്‍ശനവുമായി അമിത് ഷാ

ന്യൂഡൽഹി: വന്ദേമാതരത്തെ ‘വിഭജിച്ച’ ദിവസമാണ് രാജ്യത്ത് പ്രീണന രാഷ്ട്രീയം തുടങ്ങിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം തന്നെ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയായിരുന്നു അമിത് ഷാ. വന്ദേമാതരം പൂർണമായി അംഗീകരിക്കുന്നതിന് പകരം രണ്ട് ചരണങ്ങളായി വെട്ടിച്ചുരുക്കിയ തീരുമാനം ചരിത്രപരമായ തെറ്റായിരുന്നു. വന്ദേമാതരം വിഭജിക്കപ്പെട്ട ആ ദിവസമാണ് ഇന്ത്യയിൽ പ്രീണന രാഷ്ട്രീയം ആരംഭിച്ചത്. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ രാജ്യത്തിന്റെ വിഭജനം പോലും സംഭവിക്കില്ലായിരുന്നുവെന്നും [&Read More

India

‘അമിത് ഷാ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രി’, ‘മോദിയുടെ രഹസ്യങ്ങൾ അറിയുന്നത് കൊണ്ട്

ചെങ്കോട്ട, സ്ഫോടനത്തിൽ കടന്നാക്രമിച്ച് പ്രിയങ്ക് ഖാർഗെ ബെംഗളൂരു: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ വീഴ്ച സമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആഭ്യന്തര മന്ത്രി പദവി വഹിച്ചതില്‍ ഏറ്റവും കഴിവുകെട്ട വ്യക്തിയാണ് അമിത് ഷായെന്നും സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഖാര്‍ഗെ തുറന്നടിച്ചു. ഇനിയും എത്ര പേര്‍ മരിച്ചാലാണ് അമിത് ഷാ പദവിയില്‍നിന്നു രാജിവയ്ക്കുയെന്നും അദ്ദേഹം ചോദിച്ചു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 12 [&Read More