02/03/2026
[fontresizer_tawhidurrahmandear_widget]

Tags :APadmakumar

Main story

പത്മകുമാറിനെ ഇനിയും ചുമക്കണോ? പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദമാണ് പരാജയത്തിന് പ്രധാന കാരണമെന്നും ഇത് തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ജില്ലാ കമ്മിറ്റിയംഗം എ. പദ്മകുമാറിനെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടിനെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. വിവാദങ്ങളില്‍ പാര്‍ട്ടിക്ക് മറുപടി പറഞ്ഞ് മടുത്തെന്ന് നേതാക്കള്‍ തുറന്നടിച്ചു. പത്മകുമാറിനെതിരെ നടപടി വൈകിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുകയാണ്. ഇതിനൊപ്പം എന്‍. [&Read More

Kerala

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരെ കുരുക്ക് മുറുകുന്നു ദ്വാരപാലക ശിൽപപാളി കേസിലും പ്രതിചേര്‍ത്തു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും പ്രതിചേർത്തു. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് രണ്ടാമതായി പത്മകുമാറിനെ പ്രതിചേർത്തത്. സ്വർണ്ണ കട്ടിളപ്പാളി കേസിൽ നേരത്തെ അറസ്റ്റിലായ പത്മകുമാറിന്റെ അറസ്റ്റ്, കഴിഞ്ഞ ദിവസം ജയിലിലെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികളിലെ സ്വർണം പൂശിയ ഭാഗം, മിനുട്ട്‌സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തി, [&Read More

Main story

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ. പത്മകുമാറിനെ വിലങ്ങ് അണിയിക്കരുതെന്ന് പോലീസിന് നിർദേശം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റും സിപിഎം നേതാവുമായ എ. പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിലങ്ങണിയിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിനെ കൈവിലങ്ങ് വെച്ച് ഹാജരാക്കിയത് വലിയ വിവാദമായതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം വാസുവിനെ വിലങ്ങണിയിച്ചതിനെതിരെ സ്‌പെഷല്‍ ബ്രാഞ്ച് നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമ സ്വഭാവമുള്ളവര്‍, ചാടിപ്പോകാന്‍ സാധ്യതയുള്ളവര്‍, അതീവ ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, ആത്മഹത്യാപ്രവണതയുള്ളവര്‍ എന്നിവരെ മാത്രമേ കൈവിലങ്ങ് അണിയിക്കാവൂ എന്ന സുപ്രീംകോടതി [&Read More