02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Bangladesh

World

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് 18 ലക്ഷം ധനസഹായം കൈമാറി

ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് ധനസഹായം നൽകി സർക്കാർ. ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിനാണ് 25 ലക്ഷം ടാക്കയുടെ(ഏകദേശം 18.5 ലക്ഷം രൂപ) സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ ബംഗ്ലാദേശ് ഇടക്കാല സർക്കാർ കൈമാറിയത്. തിങ്കളാഴ്ച ചീഫ് അഡൈ്വസർ മുഹമ്മദ് യൂനസിന്റെ ഓഫീസിൽ വെച്ചാണ് രേഖകൾ കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൈമെൻസിങ് ജില്ലയിലെ ഭാലൂക്കയിൽ ഗാർമെന്റ്‌സ് തൊഴിലാളിയായിരുന്ന ദിപു ദാസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ചാണ് [&Read More

Cricket

ബംഗ്ലാദേശിന് പിന്തുണയുമായി പാക് ക്രിക്കറ്റ് ബോർഡ്; നിർണായക ഐസിസി യോഗം ഇന്ന്

ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ (ഐസിസി) ഇന്ന് യോഗം ചേരാനിരിക്കെ, വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് പിസിബി ഐസിസിക്ക് കത്തയച്ചുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ ആശങ്കകൾ പരിഗണിച്ച്&Read More

Main story

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ 36 ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ന്യുമോണിയ, കരൾ രോഗങ്ങൾ, പ്രമേഹം, വൃക്കരോഗം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, ആരോഗ്യസ്ഥിതി മോശമായതിനാൽ അത് സാധ്യമായിരുന്നില്ല. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയ, [&Read More

World

ധാക്ക മുൾമുനയിൽ താരീഖ് റഹ്മാൻ നാളെയെത്തും; ബംഗ്ലാദേശിൽ കടുത്ത ജാഗ്രത, എംബസികൾ അടച്ചു

ന്യൂഡൽഹി: ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവാകാൻ സാധ്യതയുള്ള നാളെയെ ഉറ്റുനോക്കി നയതന്ത്ര ലോകം. 17 വർഷത്തെ പ്രവാസത്തിന് ശേഷം ബിഎൻപി നേതാവ് താരിഖ് റഹ്മാൻ തിരിച്ചെത്തുന്നതും, വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്നുള്ള സംഘർഷാവസ്ഥയുമാണ് ധാക്കയെ ഇപ്പോൾ മുൾമുനയിൽ നിർത്തുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തലുകൾ. എംബസികൾക്ക് കടുത്ത ജാഗ്രത സുരക്ഷാ ഭീഷണികളും വരാനിരിക്കുന്ന വൻ പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഇന്നും നാളെയും ധാക്കയിലെ ജർമ്മൻ [&Read More

India

ഷേയ്ഖ് ഹസീനയെ വിട്ടുനല്‍കണം; ഇന്ത്യയോട് ബംഗ്ലാദേശ്

ഡാക്ക: മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്. ​ഹസീനയ്ക്കും അസദുസ്സമാൻ ഖാനും എതിരെ ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചതിന്റെ പശ്ചാത്തലത്തിൽ, ശിക്ഷിക്കപ്പെട്ട ഈ പ്രതികളെ ഉടൻ തിരികെ അയച്ച് ബംഗ്ലാദേശിലെ കോടതികളിൽ ഹാജരാക്കാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇടക്കാല സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചു. അടുത്ത സുഹൃദ് രാജ്യം എന്ന നിലയിൽ ഇന്ത്യ പൂർണ്ണ സഹകരണം നൽകുമെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം [&Read More