പട്ന: ബിഹാറിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഞ്ചാം സീറ്റിൽ മഹാസഖ്യത്തിനുണ്ടായ അപ്രതീക്ഷിത പരാജയം സഖ്യകക്ഷികൾക്കിടയിൽ കടുത്ത ഭിന്നതയ്ക്ക് വഴിവെക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി ഉപേന്ദ്ര കുശ്വാഹ വിജയിച്ചതോടെ പരാജയത്തിന് ഉത്തരവാദി കോൺഗ്രസാണെന്ന ആരോപണവുമായി ആർജെഡി അണികൾ രംഗത്തെത്തി. നിർണായകമായ വോട്ടെടുപ്പിൽ നിന്ന് മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും വിട്ടുനിന്നതാണ് എൻഡിഎയ്ക്ക് വിജയം എളുപ്പമാക്കിയത്. ആവശ്യമായ വോട്ടുകൾ ഉറപ്പാക്കാൻ തേജസ്വി യാദവ് നേരിട്ട് ഇടപെട്ട് എഐഎംഐഎം, ബിഎസ്പി എന്നിവരുടെ പിന്തുണ നേടിയെടുത്തിരുന്നു. എന്നാൽ സ്വന്തം എംഎൽഎമാരെ വരിയിൽ നിർത്തുന്നതിൽ [&Read More
Tags :Bihar Politics
പട്ന: രണ്ട് പതിറ്റാണ്ടിലേറെ ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നു. മാർച്ച് 16Read More
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ രംഗങ്ങൾ. സർക്കാരിന്റെ സ്ത്രീക്ഷേമ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഒരു കൂട്ടം സ്ത്രീകൾ സദസ്സിൽ നിന്ന് എഴുന്നേറ്റു പോയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിവാനിൽ നടന്ന ‘സമൃദ്ധി യാത്ര’യുടെ ഭാഗമായുള്ള ചടങ്ങിലായിരുന്നു സംഭവം. തന്റെ സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതിനിടെയാണ് സ്ത്രീകൾ കൂട്ടത്തോടെ പുറത്തേക്ക് പോകാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നിതീഷ് കുമാർ പ്രസംഗം നിർത്തിവെച്ച് അത്യന്തം രോഷത്തോടെയാണ് പ്രതികരിച്ചത്. ‘നിങ്ങളെന്തിനാണ് ഓടിപ്പോകുന്നത്? പറയുന്നത് [&Read More
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ തള്ളി കമ്മീഷന്‍
പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. 243 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ദിവസത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ അജയ് ബസുദേവ് ബോസ് നൽകിയ അപേക്ഷയാണ് നിരാകരിച്ചത്. 1961Read More