06/03/2026
[fontresizer_tawhidurrahmandear_widget]

Tags :CJ Roy latest news

Kerala

‘റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല’-ഐടി ഉദ്യോഗസ്ഥരുടെ മൊഴി

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല എന്നാണ് ഐടി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. മരണദിവസം റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നും റോയിയുമായി തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞാണ് റോയി സ്വന്തം കാബിനിലേക്ക് പോയതെന്നും, ആത്മഹത്യയിലേക്ക് [&Read More

Main story

‘സൈലൻസർ ഘടിപ്പിച്ച തോക്ക്, ക്ലോസ്റേഞ്ചിൽ കാഞ്ചിവലിച്ചു; വെടിയുണ്ട ഇടനെഞ്ച് തുളച്ചുകയറിയിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞത്

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. സൈലൻസർ ഘടിപ്പിച്ച തോക്കുപയോഗിച്ചാണ് റോയ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം വെടിയുതിർത്ത് മരിച്ചുവീണിട്ടും, തൊട്ടടുത്ത് പരിശോധന നടത്തിയിരുന്ന ഉദ്യോഗസ്ഥർ വിവരം അറിയാൻ പത്ത് മിനിറ്റോളം വൈകിയെന്നാണു പുറത്തുവരുന്ന വിവരം. റോയിയുടെ ലൈസൻസുള്ള .25 എൻ.പി ബോർ പിസ്റ്റളാണ് മരണത്തിന് കാരണമായത്. ക്ലോസ്‌റേഞ്ചിൽനിന്നാണ് കാഞ്ചി വലിച്ചത്. വെടിയുണ്ട നെഞ്ചിന്റെ ഇടതുഭാഗത്തുകൂടി തുളച്ചുകയറി പുറകിലെത്തി തങ്ങിനിൽക്കുന്ന നിലയിലായിരുന്നു. വെടിയേറ്റ ഭാഗത്ത് [&Read More