തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ (38) ബന്ധുക്കളാണ് ചികിത്സാ വീഴ്ച ആരോപിച്ച് രംഗത്തെത്തിയത്. അപകടദിവസം രാവിലെയും സനീഷിന് പൊടിയരിക്കഞ്ഞി വാങ്ങി നൽകിയിരുന്നതായും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുവായ പുഷ്പലീല വെളിപ്പെടുത്തി. അഗ്നിബാധയുണ്ടായ സമയത്ത് സനീഷിനെ ഐസിയുവിൽ നിന്ന് മാറ്റാൻ വൈകിയതാണ് സ്ഥിതി വഷളാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. തീപിടിത്തമുണ്ടായപ്പോൾ മറ്റ് രോഗികളെ വേഗത്തിൽ മാറ്റിയെങ്കിലും സനീഷിനെ [&Read More