ലക്നൗ: ഉത്തർപ്രദേശിൽ ഇസ്‌ലാം മതം സ്വീകരിച്ച രണ്ട് മുതിർന്ന സഹോദരിമാരെ വീട്ടുതടങ്കലിലാക്കിയ സംഭവത്തിൽ പിതാവിനും സംസ്ഥാന സർക്കാരിനുമെതിരെ അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. പ്രായപൂർത്തിയായ യുവതികളെ നിയമവിരുദ്ധമായി തടവിലാക്കിയതിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇവരെ ഉടൻ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. ദിയ ഭാട്ടിയ (20), അൻഷു ഭാട്ടിയ (35) എന്നിവർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ ഉത്തരവ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുകയുടെ 50 ശതമാനം പിതാവായ അനിൽ കുമാർ ഭാട്ടിയയിൽ നിന്നും [&Read More