03/03/2026
[fontresizer_tawhidurrahmandear_widget]

Tags :India US Trade Deal

World

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രഖ്യാപനം നടത്തി ട്രംപ്, ഇറക്കുമതി തീരുവ 18 ശതമാനമായി

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപമായി. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും. കൂടാതെ, ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ യുഎസ് പിൻവലിക്കാനും തീരുമാനിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. തീരുവയിലെ കുറവ്: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ ഒഴിവാക്കി. [&Read More

India

‘ലോകക്രമം ഇന്ത്യയിലേക്ക് തിരിയുന്നു; യുഎസ് വ്യാപാര കരാർ ക്ഷമയോടെയുള്ള ചർച്ചകളുടെ ഫലം’-പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഇന്ത്യയുടെ സുസ്ഥിരമായ ക്ഷമയുടെയും നയതന്ത്ര വിജയത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരിഫ് നിരക്കുകളെച്ചൊല്ലി മുൻപ് ഉയർന്ന വിമർശനങ്ങൾ ഇപ്പോൾ രാജ്യത്തിന് ഗുണകരമായ ഫലങ്ങളിലേക്ക് വഴിമാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ തീരുമാനമായിരുന്നു. ഇത് ഇന്ത്യൻ കയറ്റുമതി [&Read More

Main story

ഒറ്റ രാത്രി, ഒരു ഫോൺകോൾ; മോദി-ട്രംപ് സംഭാഷണത്തിൽ മാറി മറിഞ്ഞത് ഈ അഞ്ച്

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രസ്താവനകൾക്ക് കാത്തുനിൽക്കാതെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് നേരിട്ട് വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കരാറിലെ പ്രധാന മാറ്റങ്ങൾ ഇറക്കുമതി [&Read More