തെൽ അവീവ്: ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ നേരിടാൻ വൻ മുന്നൊരുക്കവുമായി ഇസ്രയേൽ. ഇറാന്റെ മിസൈലുകൾ അനുകരിച്ചുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ(ഐഡിഎഫ്) ‘ഹോം ഫ്രണ്ട് കമാൻഡ്’ ഞായറാഴ്ച വമ്പൻ സൈനികാഭ്യാസം നടത്തി. ഇസ്രയേൽ യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ, പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഉന്നതതല ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഏത് നിമിഷവും ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമമായ ‘ചാനൽ [&Read More
Tags :Iran US tensions
വാഷിങ്ടൺ: ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെയാണ്, ചർച്ചയ്ക്ക് തയാറാണെന്ന് അമേരിക്ക ഇറാനെ അറിയിച്ചിരിക്കുന്നത്. ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും പുതിയൊരു കരാറിലെത്താനും ട്രംപ് ഭരണകൂടം രഹസ്യ ചർച്ചകൾക്കുള്ള സാധ്യതകൾ തേടുകയാണെന്ന് യുഎസ് മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ഇസ്രയേൽ രംഗത്തെത്തി. ഇറാനുമായുള്ള ഏത് തരത്തിലുള്ള കരാറും മേഖലയിലെ സുരക്ഷയെ തകർക്കുമെന്ന് ഇസ്രയേൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് [&Read More
ആണവ കേന്ദ്രങ്ങൾ മറച്ച് ഇറാൻ; നതാൻസിലും ഇസ്ഫഹാനിലും രഹസ്യ നീക്കങ്ങൾ എന്ത്?-സാറ്റലൈറ്റ് ദൃശ്യങ്ങൾ
തെഹ്‌റാൻ: യുദ്ധഭീഷണി മുഴക്കി യുഎസ് പടക്കപ്പലുകൾ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചതിനു പിന്നാലെ ആണവ കേന്ദ്രങ്ങളിൽ രഹസ്യനീക്കങ്ങളുമായി ഇറാൻ. കഴിഞ്ഞ ജൂണിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിൽ തകർന്ന തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിൽ ഇറാൻ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിലെ തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ പുതിയ മേൽക്കൂരകൾ നിർമിച്ചതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പ്ലാനറ്റ് ലാബ്സ് പിബിസിയുടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഉദ്ധരിച്ച് ‘അസോസിയേറ്റഡ് പ്രസ്’ ആണ് വാർത്ത പുറത്തുവിട്ടത്. [&Read More
ചൈനീസ്-റഷ്യൻ പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ചേർന്ന് സംയുക്ത നാവികാഭ്യാസം
തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുത്ത് കൂട്ടാൻ ഇറാൻ. റഷ്യയുമായും ചൈനയുമായും കൈകോർത്ത് ഒമാൻ ഉൾക്കടലിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും വമ്പൻ സംയുക്ത നാവിക അഭ്യാസത്തിനാണ് ഇറാൻ ഒരുങ്ങുന്നത്. ‘മറൈൻ സെക്യൂരിറ്റി ബെൽറ്റ്’ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം വരും ദിവസങ്ങളിൽ നടക്കുമെന്ന് അൽ ജസീറയും പ്രസ് ടിവിയും റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേരെ അമേരിക്കൻ സൈനിക ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ലോകശക്തികളായ റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ച് ഇറാൻ നാവിക അഭ്യാസത്തിന് വേദിയൊരുക്കുന്നത്. ഇത് പാശ്ചാത്യ [&Read More
‘ചർച്ചയെങ്കിൽ ചർച്ച, യുദ്ധമെങ്കിൽ യുദ്ധം; രണ്ടിനും ഇറാൻ സജ്ജമാണ്; മിസൈൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല’-വ്യക്തമാക്കി
അങ്കാറ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും പശ്ചിമേഷ്യയിൽ പുകയുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ചർച്ചയ്ക്കും യുദ്ധത്തിനും ഇറാൻ ഒരുപോലെ സജ്ജമാണെന്നും എന്നാൽ രാജ്യത്തിന്റെ മിസൈൽRead More
‘കപ്പൽപട കണ്ട് മുട്ടുമടക്കുമെന്ന് കരുതേണ്ട; 1980കൾ മുതൽ അമേരിക്ക പയറ്റുന്ന തന്ത്രമാണ്’-പ്രകോപിപ്പിച്ചാൽ തിരിച്ചടി
തെഹ്‌റാൻ: മേഖലയിൽ വിമാനവാഹിനിക്കപ്പലുകൾ വിന്യസിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് ഇറാൻ സൈനിക മേധാവി. ഏതെങ്കിലും തരത്തിലുള്ള സൈനിക പ്രകോപനത്തിന് മുതിർന്നാൽ ശത്രുക്കൾക്ക് കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന്റെ ഡെപ്യൂട്ടി ആർമി ചീഫ് ഫോർ കോർഡിനേഷൻ റിയർ അഡ്മിറൽ ഹബീബുല്ല സയ്യാരി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെ ‘ഗൺബോട്ട് ഡിപ്ലോമസിRead More
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, പശ്ചിമേഷ്യ ലക്ഷ്യമാക്കി കൂറ്റൻ യുദ്ധക്കപ്പൽ വ്യൂഹത്തെ അയച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മനോഹരമായ ഒരു യുദ്ധക്കപ്പൽ പട’ ഇറാൻ ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് ട്രംപ് അറിയിച്ചത്. അതേസമയം, യുദ്ധത്തിനല്ല, ഒത്തുതീർപ്പിനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്‌ളോറിഡയിലെ മാർRead More
റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ നേരിട്ട് വിളിച്ചാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം ഉറപ്പ് നൽകിയത്. മേഖലയിൽ യുദ്ധഭീതി നിലനിൽക്കെയാണ് സൗദിയുടെ സുപ്രധാന പ്രഖ്യാപനം വരുന്നത്. ചൊവ്വാഴ്ച രാത്രി ടെലഫോൺ സംഭാഷണത്തിൽ, ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നതായും കിരീടാവകാശി വ്യക്തമാക്കി. ആക്രമണം ആരുടെ ഭാഗത്തുനിന്നുള്ളതായാലും, അത് ഏത് ദിശയിൽ നിന്നായാലും, അതിനായി സൗദിയുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല. [&Read More
കടലിൽ തീമഴ പെയ്യുമോ? യുഎസ് പടക്കപ്പലുകൾക്കെതിരെ ഇറാൻ പദ്ധതിയിടുന്നത് ‘ഡ്രോൺ സാച്ചുറേഷൻ അറ്റാക്ക്’;
വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, മേഖലയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന അമേരിക്കൻ നാവികസേനാ വ്യൂഹത്തിന് കനത്ത വെല്ലുവിളിയായി ഇറാന്റെ ‘ഡ്രോൺ പട’ മാറുമെന്ന് മുന്നറിയിപ്പ്. അത്യാധുനികമായ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന സ്ട്രൈക്ക് ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇറാൻ ചെലവ് കുറഞ്ഞ ഡ്രോണുകളുടെ കൂട്ട ആക്രമണം നടത്തിയേക്കാമെന്നാണ് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കനേഡിയൻ ഡ്രോൺ കമ്പനി ‘ഡ്രാഗൺഫ്‌ലൈ’യുടെ സിഇഒയും ഡ്രോൺ യുദ്ധമുറകളിലെ വിദഗ്ധനുമായ കാമറോൺ ചെല്ല് നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ഇറാന്റെ പക്കലുള്ളത് ചെലവ് കുറഞ്ഞതും എന്നാൽ മാരകമായതുമായ [&Read More
‘ഞങ്ങളുടെ ആകാശവും മണ്ണും ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ല’; അമേരിക്കൻ നീക്കങ്ങൾക്കിടെ നിലപാട്
അബുദാബി: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ജലപാതയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി യുഎഇ. മേഖലയിൽ യുദ്ധഭീതിയും അമേരിക്കൻ സൈനിക വിന്യാസവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം നിലപാട് കർശനമാക്കിയത്. ഇറാനെതിരെ നടക്കുന്ന ശത്രുതാപരമായ ഒരു സൈനിക നടപടിക്കും ലോജിസ്റ്റിക്കൽ പിന്തുണ നൽകില്ലെന്നും യുഎഇ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ യുദ്ധമല്ല, മറിച്ച് ചർച്ചകളും നയതന്ത്രവുമാണ് വേണ്ടതെന്ന് മന്ത്രാലയം ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട്, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള സമാധാനപരമായ പരിഹാരത്തിനാണ് യുഎഇ മുൻഗണന [&Read More