31/03/2026
[fontresizer_tawhidurrahmandear_widget]

Tags :kerala high court

Main story

ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: ‘എന്ത് നടപടി എടുത്തു?’; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്‌പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി. ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു എന്നതുകൊണ്ട് മറ്റ് നിയമനടപടികൾ ഇല്ലാതാകുന്നുണ്ടോ എന്നും, കൃത്യമായ നിയമപരിപാലനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബി. ഗോപാലകൃഷ്ണന്റെ വിവാദ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായും ഇയാൾക്കെതിരെ പോലീസ് കേസെടുത്തതായും തെരഞ്ഞെടുപ്പ് [&Read More

Kerala

വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളിക്കൊപ്പം പ്രസിഡന്റ് ഡോ. എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവർക്ക് ഏർപ്പെടുത്തിയ അയോഗ്യതയ്ക്കും സ്റ്റേ അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. കമ്പനി നിയമത്തിലെ 164 (2) വകുപ്പ് പ്രകാരം, തുടർച്ചയായി മൂന്ന് വർഷം വാർഷിക റിട്ടേണുകളോ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകളോ [&Read More

Kerala

വെള്ളാപ്പള്ളി പുറത്ത്; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി ഉത്തരവ്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതിയുടെ ഉത്തരവ്. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതിയുടെ കടുത്ത നടപടി. വെള്ളാപ്പള്ളി നടേശന് പുറമെ പ്രസിഡന്റ് എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം ഭരണസമിതിയിലെ മുഴുവൻ പേർക്കും ഇതോടെ സ്ഥാനം നഷ്ടമായി. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 2013 മുതൽ തുടർച്ചയായ മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി ഗുരുതരമായ വീഴ്ച [&Read More

Main story

നടിയെ ആക്രമിച്ച കേസ്: ‘വിചാരണ നീതിപൂർവ്വമല്ല’; ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ പരിശോധിച്ചതിൽ കോടതിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും സർക്കാർ അപ്പീലിൽ ആരോപിക്കുന്നു. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടി പക്ഷപാതപരമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധത്തിന് കൃത്യമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു. കുറ്റകൃത്യത്തിന് മുൻപ് ഇവർ ആറു തവണ പല സ്ഥലങ്ങളിലായി കണ്ടുമുട്ടിയത് ടവർ ലൊക്കേഷൻ, സാക്ഷിമൊഴികൾ [&Read More

Kerala

വി കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വി കുഞ്ഞികൃഷ്ണന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണ് കോടതി നിർദേശം. അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിനും സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. നേതാക്കൾക്കെതിരെയുള്ള ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ വെളിപ്പെടുത്തുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് കോടതി ഇടപെടൽ. അടുത്ത മാസം നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ചടങ്ങിന് സുരക്ഷയൊരുക്കാൻ ജില്ലാ [&Read More

Kerala

‘അവിവാഹിതൻ ഒന്നിലധികം പേരുമായി ബന്ധം പുലർത്തുന്നതിൽ നിയമപരമായി എന്ത് തെറ്റ്?’; രാഹുൽ മാങ്കൂട്ടത്തിലിന്റെ

കൊച്ചി: അവിവാഹിതനായ ഒരാൾ ഉഭയസമ്മതപ്രകാരം ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് ഹൈക്കോടതി. പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. രാഹുലിനെതിരെ വേറെയും സ്ത്രീകൾ ബലാത്സംഗാരോപണവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും, ഇതെല്ലാം ചേർത്ത് ഇയാളുടെ ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. രാഹുൽ അവിവാഹിതനാണെന്നും, ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാമെന്നും അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. [&Read More

Kerala

ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ള; പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നു-എസ്‌ഐടി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം/കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി പുറത്തുവന്നതിലും അപ്പുറത്താണെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട്. നടന്നത് വന്‍ സ്വര്‍ണക്കൊള്ളയാണെന്നും നേരത്തെ കണക്കാക്കിയതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലുമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍: പ്രഭാമണ്ഡലവും വിഗ്രഹങ്ങളും: ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണം കവര്‍ന്നു. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ [&Read More

Main story

രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയില്‍ ആശ്വാസം; അറസ്റ്റ് തടഞ്ഞു, കേസ് 15-ലേക്ക് മാറ്റി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. ഡിസംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതുവരെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കി. ഹരജി വീണ്ടും 15Read More

Main story

‘വ്‌ളോഗിങ് വേണ്ട; ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റും മോഡിഫിക്കേഷനും കൂടുന്നു’-കര്‍ശന നടപടി ആവശ്യപ്പെട്ട്

കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന വാഹനത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിഷ്‌കരണങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഡ്രൈവര്‍ കാബിനില്‍ വ്‌ലോഗിംഗ് നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും അതു നിര്‍ബന്ധമായും നിരോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍, ഡ്രൈവര്‍ വീഡിയോ പകര്‍ത്തുന്നതിനിടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോടതി കടുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ബെഞ്ചായ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് സുരലീ കൃഷ്ണ എസ്.യും, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ നിരവധി [&Read More

Kerala

‘തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല Dr എന്ന് ഉപയോഗിക്കരുത്’ – ഹൈക്കോടതി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും അവരുടെ പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന പദവി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അവര്‍ ഡോക്ടര്‍മാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാത്തവര്‍ ‘ഡോ’ എന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഫിസിയോതെറാപ്പിസ്റ്റുകള്‍ ‘ഡോ.’ എന്ന വിശേഷണം നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യRead More