ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ ഹിന്ദുത്വ സംഘത്തിൽനിന്ന് മുസ്ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഭീഷണി നേരിടുന്ന ജിം ഉടമ ദീപക് കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ. വിദ്വേഷ പ്രചാരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ദീപക്കിന്റെ ‘ഹൾക്ക്’ ജിമ്മിൽ 15 മുതിർന്ന അഭിഭാഷകർ അംഗത്വമെടുത്തു. ജനുവരി 26Read More
Tags :Mohammad Deepak viral news
ലഖ്‌നൗ: കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ വർഗീയ വിദ്വേഷത്തിനെതിരെ മാനവികതയുടെ സന്ദേശമുയർത്തിയ ഉത്തരാഖണ്ഡ് കോട്‌വാറിലെ ജിം ഉടമ ദീപക് കുമാറിന് നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ വധഭീഷണി. ഹിന്ദു രക്ഷാദൾ നേതാവ് പിങ്കി ചൗധരിയാണ് ദീപക്കിനെതിരെ പരസ്യമായ ഭീഷണിയുമായി രംഗത്തെത്തിയത്. ദീപക്കിനെ ജീവിക്കാൻ അനുവദിക്കില്ലെന്നും അവനെ ശരിയാക്കുമെന്നും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസിനെ കാഴ്ചക്കാരാക്കിയാണ് ഇയാളുടെ വധഭീഷണിയെന്നതാണ് ഏറെ ഗൗരവതരം. അതേസമയം, പിങ്കി ചൗധരിയെ പോലീസ് കരുതൽ തടങ്കലിലാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കോട്വാറിലെ ദീപക്കിന്റെ ‘ഹൾക്ക് [&Read More
ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ ദീപക് കുമാറിനെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും തുടരുന്നു. ഏറ്റവുമൊടുവിൽ, ദീപക്കിനെ കൊലപ്പെടുത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഹാർ സ്വദേശിയായ യുവാവ്. സംഭവത്തിൽ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തതായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു വധഭീഷണി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ ഉത്കർഷ് സിങ് ആണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തി. 500 രൂപയുടെ നോട്ടുകെട്ടുകൾ കൈയ്യിൽ പിടിച്ചുകൊണ്ട്, ദീപക് കുമാറിനെ [&Read More
ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ ദീപക് കുമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോട്ദ്വാറിലെ അദ്ദേഹത്തിന്റെ ‘ഹൾക്ക്’ ജിമ്മിലെ അംഗങ്ങളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആളുകൾ ഭയന്ന് ജിമ്മിൽ വരുന്നത് നിർത്തിയിരിക്കുകയാണെന്ന് ദീപക് പറഞ്ഞു. 150Read More
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് മുസ്‌ലിംകൾ; അങ്കിത ഭണ്ഡാരി കേസിൽ ബജ്റങ്ദൾ എവിടെയായിരുന്നു?-
ഡെറാഡൂൺ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന വിഭാഗം മുസ്‌ലിംകളാണെന്ന് ദീപക് കുമാർ. അനീതി എവിടെ കണ്ടാലും ഇനിയും ഇടപെടുമെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബിജെപി നേതാവിന്റെ മകൻ പ്രതിയായ അങ്കിത ഭണ്ഡാരി വധക്കേസിൽ ഹിന്ദുത്വ സംഘടനകൾ പുലർത്തിയ മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ‘ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ഒരേയൊരു സമൂഹം മുസ്‌ലിംകളാണ്. അങ്കിത ഭണ്ഡാരി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോൾ ഈ ബജ്റങ്ദളുകാർ ആരും അവൾക്കുവേണ്ടി ശബ്ദമുയർത്തിയില്ല. അനീതി നടക്കുന്നത് ഹിന്ദുവിനായാലും [&Read More
ഡെറാഡൂൺ: വർഗീയ സംഘർഷത്തിന്റെ നിഴലിലായ ഉത്തരാഖണ്ഡിലെ കോട്ട്ദ്വാറിൽ, മുസ്‌ലിം വ്യാപാരിക്ക് സംരക്ഷണമായി നിന്ന ദീപക് കുമാറിന് പിന്തുണയുമായി ഹിന്ദു സന്യാസിമാർ രംഗത്ത്. ആൾക്കൂട്ടത്തിന് മുന്നിൽ സ്വന്തം പേര് ‘മുഹമ്മദ് ദീപക്’ എന്ന് ധീരമായി പ്രഖ്യാപിച്ച് ശ്രദ്ധേയനായ ദീപക് കുമാർ മനുഷ്യത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്ന് സന്യാസിമാർ പ്രതികരിച്ചു. ദീപക്കിനെതിരെ സംഘ്പരിവാർ ഭീഷണിയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു സന്യാസിമാർ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു സന്യാസി പറയുന്നത് ഇങ്ങനെ: ‘ദീപക് ചെയ്തത് മനുഷ്യത്വത്തിന്റെ ജീവിക്കുന്ന [&Read More
റാഞ്ചി/ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിക്ക് കാവലായിനിന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടിയ ദീപക് കുമാർ, തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചു. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ചു ജാർഖണ്ഡ് സർക്കാർ ആണ് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാൽ, തനിക്ക് പണം വേണ്ടെന്നും അത് അർഹരായ മറ്റാർക്കെങ്കിലും നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജാർഖണ്ഡ് ആരോഗ്യ മന്ത്രി ഡോ. ഇർഫാൻ അൻസാരിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിൻരെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചപ്പോഴാണ് 42Read More
ഡെറാഡൂൺ: വർഗീയതയുടെ ഇരുണ്ട കാലത്ത് മാനവികതയുടെ വെളിച്ചമായി മാറിയ ദീപക് കുമാറിന് ഐക്യദാർഢ്യവുമായി ഡൽഹി സർവകലാശാലാ വിദ്യാർഥികൾ. ദീപകിന്റെ ജന്മദിനത്തിലാണ് വിദ്യാർത്ഥി സംഘം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ വീട്ടിലെത്തി കണ്ടത്. ദീപകിനൊപ്പം എപ്പോഴും തങ്ങളുണ്ടാകുമെന്നും എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ പാഞ്ഞെത്തുമെന്നും വിദ്യാർഥികൾ ഉറപ്പുനൽകി. വിദ്യാർഥി നേതാവായ ആയുഷ് ചതുർവേദിയുടെ നേതൃത്വത്തിൽ അഭിഷേക യാദവ്, അഭിമന്യു ആര്യൻ, സുമിത് കുമാർ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ദീപക്കിനെ സന്ദർശിച്ചത്. തങ്ങൾ ഏതെങ്കിലും സംഘടനയുടെ പ്രതിനിധികളോ മാധ്യമപ്രവർത്തകരോ അല്ലെന്നും, മറിച്ച് യുവാക്കളായ വിദ്യാർത്ഥികളാണെന്നും [&Read More