കൊളംബോ: ശ്രീലങ്കയിലെ നെഗോംബോയിലുള്ള അതീവ സുരക്ഷാ ജയിലിലുണ്ടായ തടവുകാരുടെ കൂട്ടത്തല്ലിൽ 25 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരിൽ ജയിൽ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രീലങ്കൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ജയിലിൽ ഞായറാഴ്ചയാണ് സംഘർഷം ആരംഭിച്ചത്. തിങ്കളാഴ്ചയോടെ ഇത് വൻ കലാപമായി മാറുകയായിരുന്നു. അമിതമായി തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിലെ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കലാപത്തിനിടെ തടവുകാർ [&Read More