28/03/2026
[fontresizer_tawhidurrahmandear_widget]

Tags :sit

Main story

സി ജെ റോയിയുടെ ആത്മഹത്യ; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് എസ്‌ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സ്ഥിരീകരിച്ചു. റോയിയെ ഉദ്യോഗസ്ഥർ മാനസികമായി സമ്മർദ്ദത്തിലാക്കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരണപ്പെട്ട ദിവസം ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്ന് എസ്‌ഐടി അറിയിച്ചു. ഇൻകം ടാക്‌സ് പരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങളല്ല, മറിച്ച് മറ്റ് വ്യക്തിപരമായ പ്രശ്‌നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോയ് മുൻപ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. ഇത് [&Read More

Main story

ശബരിമല സ്വർണക്കൊള്ള; കൂടുതൽ സ്വർണം നഷ്ടമായതായി വിഎസ്എസ്സി റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണസംഘത്തിന് നിർണായകമായ വിഎസ്എസ്‌സിയുടെ അന്തിമ പരിശോധനാ റിപ്പോർട്ട് ലഭിച്ചു. ശ്രീകോവിലിലെ പാളികളിൽ നിന്ന് നേരത്തെ കരുതിയതിനേക്കാൾ കൂടുതൽ സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വർണപ്പാളികളിൽ നിന്ന് ലഭിച്ചത് 989 ഗ്രാം സ്വർണമാണെന്നായിരുന്നു മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവരുടെ മൊഴി. എന്നാൽ ഇത് തള്ളുന്നതാണ് പുതിയ പരിശോധനാ ഫലം. ദ്വാരപാലക വിഗ്രഹം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് ഒരു കിലോയിലധികം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നഷ്ടമായ സ്വർണത്തിന്റെ കൃത്യമായ അളവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും [&Read More

Main story

‘റോയിയുടെ കാബിനിലെ സിസിടിവി പ്രവർത്തനരഹിതം; മൊഴികളിൽ വൈരുദ്ധ്യം’: അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ റോയിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ഓഫീസിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതും മൊഴികളിലെ വൈരുദ്ധ്യവും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. റോയിയുടെ കാബിന് സമീപത്തെ ക്യാമറകൾ പ്രവർത്തിക്കാത്തതിൽ ഉദ്യോഗസ്ഥർ ദുരൂഹത സംശയിക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുമ്പ് റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുമായി റോയ് സംസാരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം. ഇതിനിടെ, മരണസമയത്തെക്കുറിച്ച് ഗ്രൂപ്പ് [&Read More

Kerala

‘കടുത്ത അയ്യപ്പ ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല’; ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക സ്വദേശി ഗോവർധൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. താൻ അയ്യപ്പ സ്വാമിയുടെ കടുത്ത ഭക്തനാണെന്നും ഈ കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഹർജിയിൽ ഗോവർധൻ അവകാശപ്പെടുന്നു. കർണാടകയിലെ ബെല്ലാരിയിൽ ജ്വല്ലറി ഉടമയായ ഗോവർധനെ, മോഷ്ടിച്ച സ്വർണം വാങ്ങിയെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം (Read More

Main story

പുലര്‍ച്ചെ മുതല്‍ ചോദ്യം ചെയ്യല്‍; പോറ്റിയുമായുള്ള ബന്ധത്തില്‍ വീണു-ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചു വരുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. കേസില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ [&Read More

Kerala

ശബരിമല സ്വർണക്കൊള്ള: `സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’; എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് അറസ്റ്റിലായ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്ത്. എല്ലാ തീരുമാനങ്ങളും മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റേതായിരുന്നുവെന്നും സഖാവായ അദ്ദേഹത്തെ വിശ്വസിച്ച് രേഖകൾ വായിച്ചു നോക്കാതെ ഒപ്പിടുകയായിരുന്നു എന്നുമാണ് വിജയകുമാറിന്റെ മൊഴി. പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ സ്വർണപ്പാളി പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോർഡ് യോഗത്തിൽ പത്മകുമാർ അവതരിപ്പിച്ചപ്പോൾ ഫയലുകൾ പരിശോധിക്കാതെ താൻ ഒപ്പിട്ടു നൽകി. കാര്യങ്ങൾ വിശദീകരിക്കാൻ പത്മകുമാറിന് അറിയാമായിരുന്നു. ഒളിവിലായിരുന്നപ്പോൾ ഉണ്ടായ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് [&Read More

India

അലന്ദ് വോട്ട് തട്ടിപ്പില്‍ പിടിമുറുക്കി എസ്‌ഐടി; മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാവും

ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടിക തിരിമറി കേസില്‍ നടപടികളിലേക്കു കടന്ന് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഇതോടെ മുന്‍ ബിജെപി എംഎല്‍എ സുഭാഷ് ഗുട്ടേദാര്‍, മകന്‍ ഹര്‍ഷ ഗുട്ടേദാര്‍, ഒരു സഹായി എന്നിവര്‍ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 2023 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ നീക്കം. രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് മുന്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കും വോട്ടര്‍ [&Read More