ന്യൂഡൽഹി: കുടുംബവഴക്കിനിടെ ഭർത്താവിനെ കുത്തിക്കൊന്ന കേസിൽ യുവതിയുടെ ശിക്ഷ 500 രൂപ പിഴയായി ചുരുക്കി തെലങ്കാന ഹൈക്കോടതി. വിചാരണക്കോടതി നേരത്തെ വിധിച്ച നാല് വർഷത്തെ കഠിനതടവ് പൂർണമായി ഒഴിവാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്. യുവതിയുടെ മാതാപിതാക്കളുടെ വീട്ടിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികൾക്ക് ഈന്തപ്പഴം നൽകാനായി എത്തിയ ഭർത്താവുമായി യുവതി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് ഇയാൾ പുറത്തുപോവുകയും ചെയ്തു. എന്നാൽ പിന്നീട് വിവസ്ത്രനായി തിരിച്ചെത്തിയ ഇയാൾ യുവതിയെയും കുടുംബത്തെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കടുത്ത പ്രകോപനത്തിൽ [&Read More