കൊൽക്കത്ത: മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. സംസ്ഥാനത്തെ മദ്രസകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കിയുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മറ്റൊരു മതത്തിന്റെ വരികൾ ചൊല്ലിയതുകൊണ്ട് മാത്രം ഒരാളുടെ മതവിശ്വാസത്തിന് ഭംഗം വരില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിസ്ത്യൻ വിദ്യാലയങ്ങളിൽ എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾ പ്രാർഥനകളിൽ പങ്കാളികളാകുന്നത് കോടതി ചൂണ്ടിക്കാട്ടി. [&Read More