30/03/2026
[fontresizer_tawhidurrahmandear_widget]

Tags :VandeMataram

India

വന്ദേമാതരത്തിലെ മതപരമായ ഉള്ളടക്കമുള്ള വരികള്‍ നിര്‍ബന്ധമാക്കിയ നടപടി ഭരണഘടനാ വിരുദ്ധം : മൗലാനാ

വന്ദേമാതരത്തില്‍ മതപരമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെ ആറു ഖണ്ഡികകളും ആലപിക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.Read More

India

‘വന്ദേമാതരം പിറന്നത് ഇസ്‌ലാമിക അധിനിവേശത്തിലൂടെ; രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോള്‍’- അമിത്

ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ രചനയ്ക്ക് പിന്നില്‍ ഇസ്‌ലാമിക അധിനിവേശമാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നൂറ്റാണ്ടുകള്‍ നീണ്ട ഇസ്‌ലാമിക അധിനിവേശങ്ങള്‍ക്കും പിന്നീട് വന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലുകള്‍ക്കും ഉള്ള മറുപടിയായാണ് വന്ദേമാതരം പിറന്നതെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഇസ്‌ലാമിക അധിനിവേശത്തിലൂടെ രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ശ്രമമുണ്ടായി. അതിനുശേഷം ബ്രിട്ടീഷുകാര്‍ അവരുടെ നാഗരികത ഇന്ത്യക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈ സാംസ്‌കാരിക പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ബങ്കിം ചന്ദ്ര ചതോപാധ്യായ ‘വന്ദേമാതരം’ രചിച്ചത്. [&Read More

Main story

‘വന്ദേമാതരം മുറിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം സംഭവിക്കില്ലായിരുന്നു’; കോൺഗ്രസിനും നെഹ്റുവിനുമെതിരെ വിമര്‍ശനവുമായി അമിത് ഷാ

ന്യൂഡൽഹി: വന്ദേമാതരത്തെ ‘വിഭജിച്ച’ ദിവസമാണ് രാജ്യത്ത് പ്രീണന രാഷ്ട്രീയം തുടങ്ങിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം തന്നെ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയായിരുന്നു അമിത് ഷാ. വന്ദേമാതരം പൂർണമായി അംഗീകരിക്കുന്നതിന് പകരം രണ്ട് ചരണങ്ങളായി വെട്ടിച്ചുരുക്കിയ തീരുമാനം ചരിത്രപരമായ തെറ്റായിരുന്നു. വന്ദേമാതരം വിഭജിക്കപ്പെട്ട ആ ദിവസമാണ് ഇന്ത്യയിൽ പ്രീണന രാഷ്ട്രീയം ആരംഭിച്ചത്. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ രാജ്യത്തിന്റെ വിഭജനം പോലും സംഭവിക്കില്ലായിരുന്നുവെന്നും [&Read More