28/03/2026
[fontresizer_tawhidurrahmandear_widget]

‘പിയാനോയ്ക്കും ഞണ്ടുകൾക്കും 9 മില്യൺ ഡോളർ’: പെന്റഗണിൽ കോടികളുടെ ധൂർത്തെന്ന് റിപ്പോർട്ട്; യുഎസ് പ്രതിരോധ സെക്രട്ടറിക്കെതിരെ പ്രതിഷേധം

 ‘പിയാനോയ്ക്കും ഞണ്ടുകൾക്കും 9 മില്യൺ ഡോളർ’: പെന്റഗണിൽ കോടികളുടെ ധൂർത്തെന്ന് റിപ്പോർട്ട്;   യുഎസ് പ്രതിരോധ സെക്രട്ടറിക്കെതിരെ പ്രതിഷേധം

വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേതൃത്വത്തിൽ പെന്റഗണിൽ വൻതോതിലുള്ള സാമ്പത്തിക ധൂർത്ത് നടക്കുന്നതായി റിപ്പോർട്ട്. ഇറാൻ യുദ്ധത്തിന് മുന്നോടിയായുള്ള മാസങ്ങളിൽ ഭക്ഷണത്തിനും ആഡംബര വസ്തുക്കൾക്കുമായി കോടിക്കണക്കിന് ഡോളറാണ് പ്രതിരോധ വകുപ്പ് ചെലവിട്ടത്. സെപ്റ്റംബർ മാസത്തിൽ മാത്രം ലോബ്സ്റ്റർ, അലാസ്കൻ കിംഗ് ക്രാബ് എന്നിവയ്ക്കായി 9 മില്യൺ ഡോളറും സ്റ്റീക്കിനായി 15.1 മില്യൺ ഡോളറും ചെലവഴിച്ചതായി ‘ഓപ്പൺ ദി ബുക്സ്’ പുറത്തുവിട്ട വിശകലനത്തിൽ പറയുന്നു.

ഭക്ഷണത്തിന് പുറമെ, വ്യോമസേനാ മേധാവിയുടെ വീടിനായി ഒരു ലക്ഷം ഡോളർ വിലവരുന്ന ‘സ്റ്റെയിൻവേ ഗ്രാൻഡ് പിയാനോ’ വാങ്ങിയതും വിവാദമായിട്ടുണ്ട്. ഫർണിച്ചറുകൾക്കും ആപ്പിൾ ഉപകരണങ്ങൾക്കുമായി ദശലക്ഷക്കണക്കിന് ഡോളറാണ് ഹെഗ്‌സെത്ത് അനുവദിച്ചത്. സാമ്പത്തിക വർഷാവസാനം ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ പണം അനാവശ്യമായി ചെലവാക്കുന്ന ‘യൂസ് ഇറ്റ് ഓർ ലൂസ് ഇറ്റ്’ രീതിയാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 5.6 ബില്യൺ ഡോളറിന്റെ യുദ്ധോപകരണങ്ങൾ സൈന്യം ഉപയോഗിച്ചതായാണ് വിവരം. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും, സംഘർഷത്തിൽ ഇതിനകം ഏഴ് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരായ അമേരിക്കക്കാർക്ക് ഭക്ഷ്യ ആനുകൂല്യങ്ങൾ (SNAP) നഷ്ടമാകുന്ന സാഹചര്യത്തിൽ പെന്റഗൺ നടത്തുന്ന ധൂർത്തിനെതിരെ യുഎസ് കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്.

Also read: