04/09/2026
[fontresizer_tawhidurrahmandear_widget]

നാല് മാസം അവധിയില്ലാതെ ജോലി, മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; മൈസൂരുവിൽ യുവതി ജീവനൊടുക്കി

 നാല് മാസം അവധിയില്ലാതെ ജോലി, മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; മൈസൂരുവിൽ യുവതി ജീവനൊടുക്കി

മൈസൂരു: തൊഴിലിടത്തിലെ കടുത്ത മാനസിക സമ്മർദത്തെയും മേലുദ്യോഗസ്ഥന്റെ പീഡനത്തെയും തുടർന്ന് യുവതി ജീവനൊടുക്കി. മൈസൂരുവിലെ സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാരിയായ നാഗേശ്വരിയാണ് മരിച്ചത്. കഴിഞ്ഞ നാല് മാസമായി പ്രതിവാര അവധി പോലുമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിലെ മാനസിക വിഷമമാണ് നാഗേശ്വരിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

കമ്പനിക്കും മേലുദ്യോഗസ്ഥനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാഗേശ്വരി എഴുതിയ ആത്മഹത്യാക്കുറിപ്പിലുള്ളത്. മേലുദ്യോഗസ്ഥൻ തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും, തന്റേതല്ലാത്ത തെറ്റുകൾക്ക് പോലും ശിക്ഷ അനുഭവിക്കേണ്ടി വന്നതായും കത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, കഴിഞ്ഞ നാല് മാസമായി പ്രതിവാര അവധിയോ അത്യാവശ്യ ഘട്ടങ്ങളിലെ അവധിയോ കമ്പനി അനുവദിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ട്.

വിശ്രമമില്ലാതെയുള്ള തുടർച്ചയായ ജോലി നാഗേശ്വരിയെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജോലിസ്ഥലത്തെ ചെറിയ പ്രശ്നങ്ങൾ പോലും വലിയ മാനസിക സമ്മർദമായി മാറിയിരുന്ന അവസ്ഥയിലായിരുന്നു അവർ. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാഗേശ്വരിയുടെ ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ചാണ് പോലീസ് നിലവിൽ അന്വേഷണം നടത്തിവരുന്നത്.

Also read: