03/04/2026
[fontresizer_tawhidurrahmandear_widget]

Tags :ഹിസ്ബുല്ല

Main story

90 കോടിയുടെ ഇസ്രയേൽ ഡ്രോൺ വെടിവച്ചിട്ട് ഹിസ്ബുല്ല

ബെയ്‌റൂത്ത്: ലബനാൻ അതിർത്തിയിൽ ഇസ്രയേലിന്റെ അത്യാധുനിക ഡ്രോൺ ഹിസ്ബുല്ല വെടിവെച്ചിട്ടതായി റിപ്പോർട്ട്. തെക്കൻ ലബനാന് മുകളിലൂടെ പറക്കുകയായിരുന്ന ഇസ്രയേൽ പ്രതിരോധ സേനയുടെ ഡ്രോണാണ് ഹിസ്ബുല്ല തകർത്തതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഏകദേശം 10 ദശലക്ഷം ഡോളർ(ഏകദേശം 90 കോടി രൂപ) വിലമതിക്കുന്ന ‘ഹെർമിസ് 900 കൊച്ചാവ്’ എന്ന ഡ്രോണാണ് തകർന്നതെന്നാണു വിവരം. തെക്കൻ ലബനാനിലെ ആകാശപരിധിയിൽ വെച്ച് വിമാനവേധ മിസൈൽ ഉപയോഗിച്ചാണ് ഹിസ്ബുല്ല ഡ്രോണിനെ ലക്ഷ്യം വെച്ചത്. ഇസ്രയേലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസ് [&Read More

Main story

ഇസ്രയേലിന് വൻ തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടു

ബെയ്റൂത്ത്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലിന് കനത്ത തിരിച്ചടി. ഇറാനിലെ ആക്രമണത്തിനു മറവിൽ ഇസ്രയേൽ ലബനാനിൽ നടത്തുന്ന സൈനിക നടപടിക്കിടെ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തുന്ന കരയുദ്ധമാണ് അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നത്. ഹിസ്ബുല്ല സംഘവുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലിലാണു സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) സ്ഥിരീകരിച്ചു. ഒരേ ബറ്റാലിയനിൽപ്പെട്ട മൂന്ന് സൈനികരും മറ്റൊരു ബറ്റാലിയനിലെ സൈനികനുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം മാർച്ച് രണ്ടിന് ഇസ്രയേലും [&Read More

Main story

‘വെടിയുണ്ട പിന്നിലൂടെ തുളച്ചുകയറികരളും വയറും പിളർന്ന് പുറത്തേക്ക്’; ഇസ്രയേൽ മന്ത്രി സ്‌മോട്രിച്ചിന്റെ മകന്

തെല്‍ അവീവ്: ഇറാനുമായുള്ള പോരാട്ടം കടുക്കുന്നതിനിടെ ഇസ്രയേലിനു തിരിച്ചടിയാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രയേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെസലേസ് സ്‌മോട്രിച്ചിന്റെ മകന് അതിർത്തിയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായാണു പുതിയ വിവരം. ലബനാൻ അതിർത്തിയിലുണ്ടായ മോർട്ടാർ ആക്രമണത്തിലാണ് സ്മോട്രിച്ചിന്റെ മകൻ ബെന്യ ഹെബ്രോൺ ഉൾപ്പെടെയുള്ള എട്ട് സൈനികർക്ക് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഹിസ്ബുല്ല ആക്രമണത്തിലാണു സംഭവം. വിവരം മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബെന്യ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ലബനാൻ [&Read More

Middle East

ഇസ്രയേലിന്റെ കൂട്ടക്കുരുതി ലബനാൻ സൈന്യത്തിന്റെ യൂനിഫോമിൽ, ഹിസ്ബുല്ല സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകളിൽ; പൈലറ്റിന്റെ

ബെയ്‌റൂത്ത്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ തങ്ങളുടെ പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ തേടി കിഴക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ പാതിരാത്രി റെയ്ഡ് കലാശിച്ചത് വൻ രക്തച്ചൊരിച്ചിലിൽ. ലബനാൻ സൈനികരുടെ വേഷം ധരിച്ചും ഹിസ്ബുല്ലയുടെ സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകൾ ഉപയോഗിച്ചും തന്ത്രപരമായി ഗ്രാമത്തിൽ കടന്നുകയറിയ ഇസ്രയേൽ കമാൻഡോകളുടെ നടപടിയിൽ കുട്ടികളടക്കം 41 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ലക്ഷ്യമിട്ട പൈലറ്റിന്റെ അവശിഷ്ടങ്ങളുടെ പൊടിപോലും കണ്ടെത്താൻ ഇസ്രയേലിന് കഴിഞ്ഞില്ല. വേഷപ്രച്ഛന്നരായി എത്തിയ സൈന്യംലബനാനിലെ ബെക്കാ താഴ്വരയിലുള്ള നബി [&Read More