02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Ajit Pawar

India

‘ഓപറേറ്റർക്ക് രാഷ്ട്രീയ ഉന്നതരുമായി ബന്ധം’; അജിത് പവാര്‍ വിമാനാപകടത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഓപ്പറേറ്ററായ വിഎസ്ആർ വെഞ്ച്വേഴ്‌സിന് ഭരണകക്ഷിയിലെയും ബിസിനസ്സ് രംഗത്തെയും അതിശക്തരുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് ഇടപെടണമെന്ന് രോഹിത് പവാർ ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ (Read More

Main story

‘ബ്ലാക്ക് ബോക്‌സ് അത്ര വേഗം നശിക്കില്ല’; അജിത് പവാറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം

മുംബൈ: ബാരാമതി വിമാനാപകടത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ജയ് പവാർ. തന്റെ പിതാവും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഒരു വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അത്ര എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ലെന്നും സുതാര്യമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ വ്യക്തമാകൂ എന്നും ജയ് പവാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 28ന് പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ചിരുന്ന ലിയർജെറ്റ് [&Read More

Main story

‘വിമാനാപകടം എങ്ങനെ സംഭവിച്ചു? എല്ലാവർക്കും സംശയമുണ്ട്’; വിശദ വിവരങ്ങളുമായി ഉടൻ വരുമെന്ന് അജിത്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് അനന്തരവനും എൻസിപി (എസ്പി) നേതാവുമായ രോഹിത് പവാർ. ‘വിമാന അപകടം എങ്ങനെ സംഭവിച്ചു? മരണത്തിൽ എല്ലാവർക്കും സംശയമുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിപ്പെടുത്തുന്ന വിശദമായ കാര്യങ്ങൾ ഈമാസം 10ന് മുംബൈയിൽ നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാരാമതിയിൽ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 28നാണ് പൂനെ ജില്ലയിലെ ബാരാമതി എയർ സ്ട്രിപ്പിൽ [&Read More

India

‘തിരശ്ശീലയ്ക്ക് പിന്നിൽ എന്തോ സംഭവിച്ചു’: അജിത് പവാറിന്റെ മരണത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച്

ന്യൂഡൽഹി: എൻസിപി മേധാവി അജിത് പവാറിന്റെ അപ്രതീക്ഷിത വേർപാടിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റവാത്ത് രംഗത്തെത്തി. കഴിഞ്ഞയാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച റവാത്ത് എഎൻഐയോട് പറഞ്ഞത് ഇങ്ങനെ: ‘തിരശ്ശീലയ്ക്ക് പിന്നിൽ എന്തോ സംഭവിച്ചിട്ടുണ്ട്. അജിത് പവാറിനെപ്പോലൊരു ഉന്നത നേതാവ് വിമാനാപകടത്തിൽ മരിച്ച രീതിയും പുറത്തുവരുന്ന വസ്തുതകളും അന്വേഷിക്കപ്പെടണം. ഇവിടെ എന്തോ സംശയാസ്പദമായിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തെ ഇത് ഓർമ്മിപ്പിക്കുന്നു, ഇവിടെ ആരെങ്കിലും [&Read More

Main story

മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് 62 കാരിയായ സുനേത്ര പവാർ. ‘അജിത് ദാദാ അമർ രഹേ’ എന്ന മുദ്രാവാക്യങ്ങൾക്കിടയിലാണ് അവർ അധികാരമേറ്റത്. നേരത്തെ നടന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബലാണ് സുനേത്രയുടെ പേര് നിർദ്ദേശിച്ചത്. 40 [&Read More

India

‘എൻസിപി ലയന തീയതി നിശ്ചയിച്ചിരുന്നു; എന്നാൽ അതിനുമുമ്പേ അജിത്തിന്റെ മരണം’- വെളിപ്പെടുത്തലുമായി ശരദ്

ന്യൂഡൽഹി: രണ്ട് എൻസിപി വിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ അജിത് പവാറിന്റെ മരണത്തിന് മുമ്പ് തന്നെ പുരോഗമിച്ചിരുന്നുവെന്ന് ശരദ് പവാർ. ലയനം അജിത്തിന്റെ ആഗ്രഹമായിരുന്നുവെന്നും അത് സഫലമാകണമെന്നാണ് ഇപ്പോൾ തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് പവാർ, ശശികാന്ത് ഷിൻഡെ, ജയന്ത് പാട്ടീൽ എന്നിവർ ചേർന്ന് ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. അടുത്ത മാസം 12ന് ലയനം നടപ്പിലാക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായ വിയോഗം രാഷ്ട്രീയ നീക്കങ്ങളെ മാറ്റിമറിച്ചു. അജിത് പവാർ ജനങ്ങൾക്കായി പ്രവർത്തിച്ച മികച്ച നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും [&Read More

India

പവാറിന്റെ വിമാനം പറത്താൻ കമ്പനി നിശ്ചയിച്ചത് മറ്റൊരു പൈലറ്റിനെ; സുമിത് എത്തിയത് അവസാന

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വിമാനം പറത്താൻ കമ്പനി ആദ്യം നിശ്ചയിച്ചിരുന്നത് ക്യാപ്റ്റൻ സുമിത് കപൂറിനെ ആയിരുന്നില്ലെന്നാണു പുറത്തുവരുന്ന വിവരം. മറ്റൊരു പൈലറ്റിന് പകരക്കാരനായി അവസാന നിമിഷമാണ് അദ്ദേഹം എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് റാലികൾക്കായി മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് പോകാനായിരുന്നു അജിത് പവാർ ലിയർജെറ്റ് 45 വിമാനം തിരഞ്ഞെടുത്തത്. വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെത്തുടർന്നാണ് ക്യാപ്റ്റൻ സുമിത് കപൂറിനോട് ജോലിയിൽ പ്രവേശിക്കാൻ വിഎസ്ആർ വെഞ്ചേഴ്‌സ് [&Read More

India

‘ദാദയ്ക്ക് അപകടം പറ്റിയോ?’ മകന്റെ മരണം ടിവിയിൽ കണ്ട് അജിത് പവാറിന്റെ അമ്മ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിക്കുമ്പോൾ മാതാവ് ആശാ തായ് ഫാം ഹൗസിൽ ടെലിവിഷൻ കാണുകയായിരുന്നു. ബാരാമതി വിമാനത്താവളത്തിന് സമീപം മകൻ സഞ്ചരിച്ച വിമാനം തകർന്നു വീണ വാർത്ത ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ, ‘ദാദയ്ക്ക് അപകടം പറ്റിയോ?’ എന്ന് അവർ പരിഭ്രമത്തോടെ ഫാം ഹൗസ് മാനേജരോട് ചോദിക്കുകയായിരുന്നു പവാറിന്റെ മരണവാർത്ത മാതാവിനെ അറിയിക്കാതിരിക്കാൻ കുടുംബാംഗങ്ങളും ജീവനക്കാരും പരമാവധി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫാം ഹൗസിലെ കേബിൾ ടിവി ബന്ധം വിച്ഛേദിക്കുകയും മൊബൈൽ ഫോണുകൾ എയർപ്ലെയിൻ മോഡിലാക്കുകയും [&Read More

Main story

‘അച്ഛാ, അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു; നാളെ സംസാരിക്കാം’-നൊമ്പരമായി ആ അവസാന കോൾ,

മുംബൈ: ‘പപ്പാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോവുകയാണ്. അദ്ദേഹത്തെ അവിടെ ഇറക്കിയ ശേഷം ഞാൻ നാന്ദേഡിലേക്ക് പോകും. നമുക്ക് നാളെ സംസാരിക്കാം…’Read More

India

വിമാന ദുരന്തങ്ങൾ കവർന്നെടുത്ത പ്രമുഖർ: സഞ്ജയ് ഗാന്ധി മുതൽ ബിപിൻ റാവത്ത് വരെ

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പുണെയിലെ ബാരാമതിയിലുണ്ടായ വിമാനാപകടമാണ് 66കാരനായ പവാറിന്റെ ജീവനെടുത്തത്. ഇന്ത്യയുടെ രാഷ്ട്രീയസാമൂഹിക മേഖലകളിലെ പ്രമുഖർ വ്യോമയാന അപകടങ്ങളിൽ ഇല്ലാതാകുന്ന ദാരുണമായ ചരിത്രത്തിലേക്ക് ഒരു പേര് കൂടി ഇതോടെ ചേർക്കപ്പെട്ടു. 2025 ജൂണിൽ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തകർന്ന് മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 200ഓളം പേർ കൊല്ലപ്പെട്ടത് രാജ്യം നടുക്കത്തോടെയാണ് കേട്ടത്. [&Read More