27/01/2026

Tags :CPM

Main story

അഭ്യൂഹങ്ങൾക്ക് വിരാമം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി

മൂന്നാർ: സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുന്നു. ഏറെക്കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് സിപിഎം മുൻ എംഎൽഎ തന്റെ തീരുമാനം വ്യക്തമാക്കിയത്. ബിജെപി നേതാക്കളുടെ സൗകര്യമനുസരിച്ച് ഉടൻ മൂന്നാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജേന്ദ്രൻ തന്റെ നിലപാട് പ്രഖ്യാപിച്ചത്. ‘ഞാൻ ബിജെപിയിൽ ചേരും,’ എന്ന് അദ്ദേഹം മാധ്യമങ്ങളോട് ഉറപ്പിച്ചു [&Read More

Kerala

ചാനല്‍ ചര്‍ച്ചകളിലെ ഇടതു പോരാളി; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: 35 വര്‍ഷത്തോളം സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു വക്താവായി വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന സംവാദകനാണ്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണ് കേരളത്തിന് വേണ്ടത്. ഉത്തരേന്ത്യന്‍ പര്യടനത്തിനിടെ അവിടെ [&Read More

Kerala

വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവ്-എം.വി ഗോവിന്ദന്‍

കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് [&Read More

Main story

‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’: മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതിനെയും വിമർശിച്ച് സിപിഐ; മുന്നണിയിൽ പോര് മുറുകുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഇടത് മുന്നണിക്കുള്ളിൽ കലഹം രൂക്ഷമാകുന്നു. പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ശൈലിയും വെള്ളാപ്പള്ളി നടേശനുമായുള്ള വഴിവിട്ട അടുപ്പവുമാണെന്ന സിപിഐ വിമർശനം മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള വാക്‌പോര് ഇപ്പോൾ പരസ്യമായ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്. ‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’സിപിഐയെ ‘ചതിയൻ ചന്തു’ എന്ന് വിളിച്ച വെള്ളാപ്പള്ളിക്ക് അതിരൂക്ഷമായ മറുപടിയാണ് ബിനോയ് വിശ്വം നൽകിയത്. ചതിയൻ ചന്തുവിന്റെ തൊപ്പി ഏറ്റവും കൂടുതൽ [&Read More

India

യെലഹങ്ക കുടിയൊഴിപ്പിക്കൽ: ‘ഇവിടെ വന്ന് ഷോ വേണ്ട! കേരള നേതാക്കളുടെ ഇടപെടൽ വേണ്ടെന്ന്

ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ നേരിട്ട് ഇടപെടുന്നതിനെതിരെ കർണാടക സിപിഎം ഘടകം രംഗത്ത്. ഫക്കീർ കോളനിയിലെ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഗുണം ചെയ്യില്ലെന്നും, സമരം നടത്താൻ സംസ്ഥാനത്തെ പാർട്ടി സംവിധാനം പര്യാപ്തമാണെന്നും കർണാടക നേതാക്കൾ കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ​”പുറത്തുനിന്നുള്ള ഇടപെടലുകൾ ഈ വിഷയത്തെ രാഷ്ട്രീയമായി മാറ്റാൻ മാത്രമേ ഉപകരിക്കൂ. അത് യഥാർത്ഥ ലക്ഷ്യത്തിന് ഗുണം ചെയ്യില്ല. യെലഹങ്കയിലെ കേസ് നടത്താനും ഇരകൾക്ക് വേണ്ടി പോരാടാനും കർണാടകയിലെ [&Read More

Main story

പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസിന് നേരെ കല്ലേറ്; പിന്നില്‍ സി.പി.എം എന്ന് ആരോപണം, റോഡ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകരുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ സി.പി.എംRead More

Kerala

പിണറായി സ്‌ഫോടനം: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപോകുന്ന ദൃശങ്ങൾ പുറത്ത്

കണ്ണൂർ: പിണറായിൽ സ്‌ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെണ്ടുട്ടായി സ്വദേശിയായ വിബിൻ രാജിന്റെ (26) വലതുകൈപ്പത്തിയിലെ മൂന്ന് വിരലുകൾ സ്‌ഫോടനത്തിൽ അറ്റുപോയി. കനാൽക്കരയിൽ വെച്ച് സുഹൃത്ത് പകർത്തിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ്സ്‌ ഫോടനമുണ്ടായതെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. പൊട്ടാതെ കിടന്ന പടക്കം പരിശോധിക്കുന്നതിനിടെയാണ് അപകടമെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് നാടൻ ബോംബാണെന്ന സംശയവും ശക്തമാണ്. സ്‌ഫോടകവസ്തു കത്തിക്കാൻ ശ്രമിക്കുന്നതും അത് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുന്നതും [&Read More

Kerala

പിണറായിയിലെ ബോംബ് പടക്കമായി!സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിയത് പടക്കം പൊട്ടിയെന്ന് എഫ്‌ഐആർ

കണ്ണൂർ: പിണറായിയിൽ സിപിഎം പ്രവർത്തകന്റെ വലത് കൈപ്പത്തി തകർന്ന ഉഗ്രസ്ഫോടനത്തെ ‘പടക്ക’മാക്കി ചുരുക്കി പോലീസ്. സിപിഎം പ്രവർത്തകൻ വിപിൻ രാജിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഇങ്ങനെയൊരു കണ്ടെത്തൽ. അതേസമയം, വിപിന്‍രാജ് കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്ന് പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിയതെന്ന് പരിക്കിന്റെ ഗൗരവത്തിൽ നിന്ന് വ്യക്തമാണ്. സ്ഫോടനത്തിൽ വിപിൻ രാജിന്റെ വലത് കൈപ്പത്തി പൂർണമായി തകർന്നിട്ടും, അശ്രദ്ധമായി കൈകാര്യം [&Read More

Main story

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും സിപിഎം നേതാവുമായ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് ജയിച്ചാണ് കാനത്തിൽ ജമീല നിയമസഭയിൽ എത്തിയത്. കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരെ 8,472 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. നേരത്തെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2017 മുതല്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ ആസോസിയേഷന്‍ ജില്ലാ ഭാരവാഹിയായും [&Read More

Main story

തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആണു പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ [&Read More