ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ വ്യോമ മേധാവിത്വം നേടിയെന്ന് സ്വിസ് പഠനം
ന്യൂഡൽഹി: 2025 മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ദക്ഷിണേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയിൽ ഇന്ത്യയുടെ വ്യക്തമായ മേധാവിത്വം തെളിയിച്ചതായി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ ‘സെന്റർ ഫോർ മിലിട്ടറി ഹിസ്റ്ററി ആൻഡ് പെർസ്‌പെക്റ്റീവ് സ്റ്റഡീസ്’ ആണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത് ഇന്ത്യയുടെ സൈനിക കരുത്താണെന്ന നിഗമനം പുറത്തുവിട്ടത്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ ആരംഭിച്ചത്. കേവലം 88 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ വ്യോമയുദ്ധത്തിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും പ്രധാന സൈനിക കേന്ദ്രങ്ങളെയും [&Read More