04/06/2026
[fontresizer_tawhidurrahmandear_widget]

റഫാൽ കരുത്ത് കൂട്ടാന്‍ ഇന്ത്യ: നിർമാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക്; 80 ശതമാനം യുദ്ധവിമാനങ്ങള്‍ തദ്ദേശീയമായി നിർമിക്കും

 റഫാൽ കരുത്ത്  കൂട്ടാന്‍ ഇന്ത്യ: നിർമാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക്; 80 ശതമാനം യുദ്ധവിമാനങ്ങള്‍ തദ്ദേശീയമായി നിർമിക്കും

ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി വാങ്ങുന്ന 114 റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ കരാർ പ്രകാരം വിമാനങ്ങളുടെ 80 ശതമാനത്തോളം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി. ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതോടെ ഫ്രാൻസിലെ ചില നിർമ്മാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക് മാറ്റപ്പെടുമെന്നാണ് വിവരം.

വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇതുവഴി ഇന്ത്യയിൽ നിർമ്മിക്കുന്ന റഫാൽ വിമാനങ്ങളും അവയുടെ ഭാഗങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ 90 ശതമാനത്തോളം പ്രവർത്തനക്ഷമത ഉറപ്പുനൽകുന്ന റഫാൽ, അമേരിക്കൻ എഫ്35 വിമാനങ്ങളേക്കാൾ മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അയൽരാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ വെല്ലുവിളികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യോമസേനയുടെ സ്‌ക്വാഡ്രണുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. തദ്ദേശീയമായ എൽ.സി.എ. തേജസ് വിമാനങ്ങളുടെ നിർമ്മാണത്തിലുണ്ടായ കാലതാമസം പരിഹരിക്കാൻ പുതിയ നീക്കം സഹായിക്കും.

Also read: