തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലെ ബസുകളിലും റിസർവേഷൻ സൗകര്യമുള്ള സർവീസുകളിലും പദ്ധതി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് കെഎസ്ആർടിസി വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ. പദ്ധതി നടപ്പിലാക്കുമ്പോൾ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി [&Read More