Tags :Iran US conflict 2026
വാഷിങ്ടൺ: ഇറാനെതിരെ സമ്പൂർണ യുദ്ധമോ കടുത്ത വ്യോമാക്രമണമോ നടത്താൻ അമേരിക്കയുടെ നിലവിലെ സൈനിക ശേഷി പരിമിതമാണെന്ന് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നതായി റിപ്പോർട്ട്. ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാനെതിരെ ശക്തമായ വ്യോമാക്രമണം നടത്താൻ വെറും നാലോ അഞ്ചോ ദിവസത്തേക്കുള്ള ആയുധശേഖരമേ അമേരിക്കയുടെ കൈവശമുള്ളൂ. കുറഞ്ഞ തീവ്രതയിലുള്ള ആക്രമണമാണെങ്കിൽ പോലും ഒരാഴ്ചത്തേക്ക് മാത്രമേ അത് നീണ്ടുനിൽക്കൂ എന്നാണ് ഇസ്രയേലി ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്’ ഈ [&Read More
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മകനെയും വധിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നടത്തിയ ഓപറേഷനു സമാനമായ ഭരണമാറ്റത്തിനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന സൂചനയാണു പുറത്തുവരുന്നത്. അമേരിക്കൻ വാർത്താ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. (Read More
ലണ്ടൻ: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി കിയർ സ്റ്റാർമർ. ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്‌സ് താവളമായ ഫെയർഫോർഡും, ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് അധീന പ്രദേശമായ ഡീഗോ ഗാർഷ്യയും ഉപയോഗിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യമാണ് ബ്രിട്ടൻ തള്ളിയത്. മുൻകൂർ പ്രകോപനമില്ലാതെ ഇറാനെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്നും, ഇതിനായി തങ്ങളുടെ വ്യോമതാവളങ്ങൾ വിട്ടുനൽകുന്നത് ബ്രിട്ടനെയും പ്രതിക്കൂട്ടിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം, തെറ്റായ ഒരു [&Read More
തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതി അതീവ ഗുരുതരമായി തുടരുന്നതിനിടെ, തങ്ങളുടെ തന്ത്രപ്രധാനമായ സൈനികRead More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി റഷ്യൻ നാവികസേനയുടെ കൂറ്റൻ പടക്കപ്പൽ ഇറാൻ തീരത്തെത്തി. ഹെലികോപ്റ്റർ വാഹിനിക്കപ്പലാണ് ബന്ദർ അബ്ബാസിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനും റഷ്യയും ചേർന്ന് ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാനാണ് റഷ്യൻ യുദ്ധക്കപ്പൽ എത്തിയതെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ആരംഭിക്കുന്ന സംയുക്ത അഭ്യാസത്തിന് ഇറാന്റെ ‘ഫസ്റ്റ് നേവൽ റീജിയൺ’ ആണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ഉഭയകക്ഷി [&Read More
തെഹ്റാൻ: അമേരിക്കയുമായി നിർണായക ആണവ ചർച്ചകൾ പുരോഗമിക്കവെ, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ചരക്കുഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ട് ഇറാന്റെ സുപ്രധാന നീക്കം. സുരക്ഷാ മുൻകരുതലുകൾ എന്ന പേരിലാണു കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ കടലിടുക്കിലെ ഗതാഗതം തടഞ്ഞത്. എന്നാൽ, ഈ സമയത്ത് ഇറാൻ വിപ്ലവ ഗാർഡിന്റെ വ്യോമസേനയുടെ നേതൃത്വത്തിൽ സൈനികാഭ്യാസം നടത്തുകയായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ ജനുവരി മുതൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന യുദ്ധഭീഷണികൾക്കിടെ ഇതാദ്യമായാണ് ഇറാൻ ഇത്തരമൊരു നീക്കം നടത്തുന്നത്. [&Read More
തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് ശക്തമായ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അമേരിക്കൻ വിമാനവാഹിനി കപ്പലുകളെ കടലിന്റെ അടിയിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ പക്കലുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ ആയുധങ്ങൾ യുഎസ് കപ്പലുകളെക്കാൾ അപകടകാരിയാണെന്നും ഖാംനഇ പറഞ്ഞു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയ്ക്കു താക്കീത് നൽകിയത്. ‘തങ്ങളുടെ സൈന്യമാണ് ലോകത്തിലെ ഏറ്റവും ശക്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു പറയുന്നുണ്ട്. [&Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നതിനിടെ, അതിശക്തമായ പ്രതിരോധ നീക്കവുമായി ഇറാനും റഷ്യയും ചൈനയും. മേഖലയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ, ലോകശക്തി രാജ്യങ്ങളുമായി ചേർന്നു സംയുക്ത നാവിക അഭ്യാസത്തിനൊരുങ്ങുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലാണ് മൂന്നു വൻശക്തികളും ചേർന്ന് ‘മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026’ എന്ന പേരിൽ നാവികാഭ്യാസം നടത്തുന്നത്. മൂന്ന് രാജ്യങ്ങളും ചേർന്ന് ‘ത്രികക്ഷി തന്ത്രപ്രധാന കരാർ’ ഒപ്പുവെച്ചതിന് പിന്നാലെയാണ്, ഹോർമുസ് കടലിടുക്കിൽ വൻ സൈനികാഭ്യാസത്തിനുള്ള നീക്കം നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് [&Read More
ബെയ്ജിങ്/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതാൻ സാധ്യതയുള്ള നിർണായക നീക്കവുമായി ചൈന. തങ്ങളുടെ പക്കലുള്ള ഏറ്റവും അത്യാധുനികമായ ജെRead More
ബെയ്ജിങ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ഇറാന് ചോർത്തി ചൈന. ജോർദാനിൽ അമേരിക്ക അതീവ രഹസ്യമായി വിന്യസിച്ച ‘താഡ്’ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ സ്ഥാനങ്ങളാണ് ചൈനീസ് ഉപഗ്രഹങ്ങൾ പകർത്തി പരസ്യമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബൽ ടൈംസ്’ ഉൾപ്പെടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ‘മിസാർ വിഷൻ’ പകർത്തിയ ചിത്രങ്ങളിൽ, ജോർദാനിലെ മുവാഫഖ് സാൾട്ടി എയർ ബേസിലെ അമേരിക്കൻ റഡാറുകളും മിസൈൽ ലോഞ്ചറുകളും [&Read More