13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Israel Hezbollah conflict 2026

Israel

ഇസ്രയേൽ സൈന്യത്തിൽ അപൂർവ അണുബാധയും പകർച്ചവ്യാധിയും പടരുന്നു; നിരവധി സൈനികർ ആശുപത്രിയിൽ

തെൽ അവീവ്: ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) വലിയ ആശങ്കയായി അപൂർവ അണുബാധയും പകർച്ചവ്യാധിയും. തെക്കൻ ലബനാനിൽ സൈനിക നീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈനികർക്കിടയിലാണു പകർച്ചവ്യാധിയും ജലജന്യ രോഗങ്ങളും പടരുന്നതായി റിപ്പോർട്ട്. മലിനജലത്തിന്റെ ഉപയോഗം മൂലവും, അതിർത്തിയിലെ ഗുഹകളിൽനിന്നും കാടുകളിൽനിന്നും ബാധിച്ച അണുബാധയെ തുടർന്നും ഇരുപതിലധികം സൈനികരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധമുഖത്തുള്ള കഠിനമായ സാഹചര്യങ്ങൾ കാരണം സൈനികർക്ക് ശുദ്ധമായ കുടിവെള്ളവും ഗുണനിലവാരമുള്ള ഭക്ഷണവും യഥാസമയം എത്തിക്കാൻ സാധിക്കാത്തത് ഐഡിഎഫിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. [&Read More

Main story

സ്വർണം, ബൈക്ക്, ടെലിവിഷൻ, ഫർണിച്ചർ… ലബനാനിലെ വീടുകൾ കൊള്ളയടിച്ച് ഇസ്രയേൽ സൈന്യം

ബെയ്‌റൂത്ത്: സൈനിക നടപടികൾക്കിടെ ലബനാനിലെ ആളൊഴിഞ്ഞ വീടുകളിൽ ഇസ്രയേൽ സൈനികർ വ്യാപകമായി കൊള്ള നടത്തുന്നതായി റിപ്പോർട്ട്. ലബനീസ് പൗരന്മാരുടെ വീടുകളിൽനിന്ന് സ്വർണം, മോട്ടോർ ബൈക്കുകൾ, ടെലിവിഷൻ സെറ്റുകൾ, ഫർണിച്ചറുകൾ, സോഫകൾ, പരവതാനികൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളാണു സൈനികർ കൊള്ളയടിക്കുന്നത്. പലതും സൈനിക കമാൻഡർമാരുടെ ഒത്താശയോടെയാണു നടക്കുന്നതെന്നും, പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇസ്രയേൽ മാധ്യമമായ ‘ഹാരെറ്റ്‌സ്’ ആണ് ഇതു സംബന്ധിച്ച വിശദമായ വാർത്ത പുറത്തുവിട്ടത്. ലബനാനിൽനിന്ന് മടങ്ങുന്ന സൈനികർ മോഷ്ടിച്ച സാധനങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ [&Read More

Iran

90 കോടിയുടെ ഇസ്രയേൽ ഡ്രോൺ വെടിവച്ചിട്ട് ഹിസ്ബുല്ല

ബെയ്‌റൂത്ത്: ലബനാൻ അതിർത്തിയിൽ ഇസ്രയേലിന്റെ അത്യാധുനിക ഡ്രോൺ ഹിസ്ബുല്ല വെടിവെച്ചിട്ടതായി റിപ്പോർട്ട്. തെക്കൻ ലബനാന് മുകളിലൂടെ പറക്കുകയായിരുന്ന ഇസ്രയേൽ പ്രതിരോധ സേനയുടെ ഡ്രോണാണ് ഹിസ്ബുല്ല തകർത്തതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഏകദേശം 10 ദശലക്ഷം ഡോളർ(ഏകദേശം 90 കോടി രൂപ) വിലമതിക്കുന്ന ‘ഹെർമിസ് 900 കൊച്ചാവ്’ എന്ന ഡ്രോണാണ് തകർന്നതെന്നാണു വിവരം. തെക്കൻ ലബനാനിലെ ആകാശപരിധിയിൽ വെച്ച് വിമാനവേധ മിസൈൽ ഉപയോഗിച്ചാണ് ഹിസ്ബുല്ല ഡ്രോണിനെ ലക്ഷ്യം വെച്ചത്. ഇസ്രയേലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസ് [&Read More

World

ഇസ്രയേലിന്റെ കൂട്ടക്കുരുതി ലബനാൻ സൈന്യത്തിന്റെ യൂനിഫോമിൽ, ഹിസ്ബുല്ല സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകളിൽ; പൈലറ്റിന്റെ

ബെയ്‌റൂത്ത്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ തങ്ങളുടെ പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ തേടി കിഴക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ പാതിരാത്രി റെയ്ഡ് കലാശിച്ചത് വൻ രക്തച്ചൊരിച്ചിലിൽ. ലബനാൻ സൈനികരുടെ വേഷം ധരിച്ചും ഹിസ്ബുല്ലയുടെ സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകൾ ഉപയോഗിച്ചും തന്ത്രപരമായി ഗ്രാമത്തിൽ കടന്നുകയറിയ ഇസ്രയേൽ കമാൻഡോകളുടെ നടപടിയിൽ കുട്ടികളടക്കം 41 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ലക്ഷ്യമിട്ട പൈലറ്റിന്റെ അവശിഷ്ടങ്ങളുടെ പൊടിപോലും കണ്ടെത്താൻ ഇസ്രയേലിന് കഴിഞ്ഞില്ല. വേഷപ്രച്ഛന്നരായി എത്തിയ സൈന്യംലബനാനിലെ ബെക്കാ താഴ്വരയിലുള്ള നബി [&Read More