23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Budget

Kerala

‘വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല; യുഡിഎഫ് വേണ്ടെന്ന് വെച്ചാൽ വിൽക്കില്ല’

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഡിഎഫ് മുന്നണി വേണ്ടെന്ന് തീരുമാനിച്ചാൽ പദ്ധതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാനും ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും നീക്കം തുടങ്ങിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് അന്ന് അനുമതി നൽകാതിരുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്നത് യുഡിഎഫിന്റെ രാഷ്ട്രീയ [&Read More

Kerala

കേരളത്തിനെന്തു കിട്ടി? കേന്ദ്ര ബജറ്റിൽ ഉത്തരംമുട്ടി ബിജെപി; നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ആശങ്ക

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടതിൽ സംസ്ഥാന ബിജെപി നേതൃത്വം വെട്ടിലായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽപ്പാത, ശബരി റെയിൽ എന്നിവയുൾപ്പെടെയുള്ള പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിക്കാത്തത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ ആശങ്ക. വികസിത കേരളമെന്ന മുദ്രാവാക്യവുമായി വോട്ടർമാരെ സമീപിക്കാനൊരുങ്ങിയ ബിജെപിക്ക്, ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ നിരാശയാണ് നൽകിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന പദ്ധതികൾ വാരിക്കോരി നൽകാറുണ്ടെങ്കിലും കേരളത്തെ കേന്ദ്രം ബോധപൂർവം മറന്നുവെന്ന് മുഖ്യമന്ത്രി പിണറായി [&Read More

Main story

‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്; ഇത് വെറും തെരഞ്ഞെടുപ്പ് ഗീർവാണം’: വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് വെറും പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഇതിലുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനാവശ്യ അവകാശവാദങ്ങൾ ഉന്നയിച്ച് ബജറ്റിന്റെ പവിത്രത സർക്കാർ നശിപ്പിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി. വിശ്വാസ്യത തീരെയില്ലാത്ത ബജറ്റാണിത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടന്ന വർഷമാണിത്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഗീർവാണ [&Read More