തിരുവനന്തപുരം: കേരളത്തിൽ പാചകവാതക വിതരണം തടസ്സപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. സൂചനാ സമരത്തിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച(മാർച്ച് 23) ഹോട്ടലുകൾ അടച്ചിടാൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യതയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതോടെ ഹോട്ടലുകളുടെ പ്രവർത്തനം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലാണെന്ന് ഉടമകൾ പറയുന്നു. പലയിടങ്ങളിലും ബുക്ക് ചെയ്താൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ എത്തുന്നില്ലെന്ന [&Read More
Tags :LPG Crisis
കോഴിക്കോട്: സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകളുടെ ലഭ്യതയിലുണ്ടായ പ്രതിസന്ധി ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോഴും തളരാതെ കോഴിക്കോട്ടെ പ്രശസ്തമായ റഹ്മത്ത് ഹോട്ടൽ. വർഷങ്ങളായി പിന്തുടരുന്ന വിറകടുപ്പിലെ പാചകരീതിയാണ് പ്രതിസന്ധി ഘട്ടത്തിലും ഹോട്ടലിന് തുണയാകുന്നത്. നിലവിൽ ഹോട്ടലിലെ 60 ശതമാനത്തിലധികം വിഭവങ്ങളും വിറകടുപ്പിലാണ് തയ്യാറാക്കുന്നത്. റഹ്മത്തിന്റെ പ്രശസ്തമായ ബിരിയാണി, ബീഫ് ഫ്രൈ, ചിക്കൻ കറി എന്നിവയ്ക്ക് പുറമെ പത്തിരി, പൊറോട്ട, ചപ്പാത്തി തുടങ്ങിയവയും വിറകടുപ്പിൽ തന്നെയാണ് പാചകം ചെയ്യുന്നത്. ഒറ്റത്തവണ 50 പത്തിരികൾ വരെ ചുട്ടെടുക്കാൻ കഴിയുന്ന വലിയ പത്തിരിക്കല്ലുകളാണ് [&Read More
‘കോവിഡിനെ പോലെ ഇതും നമ്മൾ മറികടക്കും’; എൽപിജി പ്രതിസന്ധിയിൽ ജനങ്ങൾക്ക് ഉറപ്പുനൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിയിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ രാജ്യം ഒരുമിച്ച് നേരിട്ടതുപോലെ നിലവിലെ എൽപിജി ക്ഷാമത്തെയും ഇന്ത്യ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന എൻഎക്സ്‌ടി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ ഊർജ്ജ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ ഭാരം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്താതിരിക്കാൻ സർക്കാർ വിവിധ തലങ്ങളിൽ ഇടപെടുന്നുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ [&Read More
ഗ്യാസ് കിട്ടാതെ അടച്ചുപൂട്ടാനൊരുങ്ങി ഹോട്ടലുകൾ; സ്കൂളുകളിൽ വിറകടുപ്പ് മടങ്ങിയെത്തി, ശ്മശാനങ്ങളും പ്രതിസന്ധിയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത പൂർണ്ണമായും നിലച്ചതോടെ ജനജീവിതം സ്തംഭിക്കുന്നു. ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയ പ്രമുഖ പൊതുമേഖലാ കമ്പനികൾ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചതോടെ ഹോട്ടൽ മേഖലയും പൊതുസംവിധാനങ്ങളും കടുത്ത പ്രതിസന്ധിയിലായി. ഇന്നലെ മാത്രം കേരളത്തിലെ 20 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികൾ ഉൾപ്പെടെയുള്ള അതീവ ജാഗ്രത വേണ്ട മേഖലകളിലേക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചതോടെയാണ് ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും വലഞ്ഞത്. പലയിടങ്ങളിലും ഭക്ഷണ മെനുകൾ വെട്ടിക്കുറയ്ക്കുകയും ചായക്കടകൾ ഉൾപ്പെടെയുള്ളവ പ്രവർത്തനമവസാനിപ്പിക്കുകയും [&Read More
എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം; ബെംഗളൂരിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഉടമകളുടെ സംഘടന
ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ബെംഗളൂരുവിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. വിതരണം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ നഗരത്തിലെ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഇന്നലെ മുതൽ ഹോട്ടലുകളിലേക്കുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പൂർണമായും നിലച്ചതായി അസോസിയേഷൻ പ്രസിഡന്റ് പി.സി റാവു അറിയിച്ചു. 70 ദിവസത്തേക്ക് തടസ്സമില്ലാത്ത വിതരണം എണ്ണക്കമ്പനികൾ ഉറപ്പുനൽകിയിരുന്നെങ്കിലും പെട്ടെന്നുണ്ടായ മാറ്റം വ്യവസായത്തെ സാരമായി ബാധിച്ചു. ഇന്ന് ഹോട്ടലുകൾ പ്രവർത്തിക്കുമെങ്കിലും, വരും [&Read More