‘ക്രമസമാധാനം പറഞ്ഞ് പള്ളിയിൽ വരുന്ന വിശ്വാസികളെ നിയന്ത്രിക്കാൻ പറ്റില്ല’; സംഭാൽ മസ്ജിദ് നിയന്ത്രണത്തിൽ
ലഖ്‌നൗ: ഉത്തർപ്രദേശിലെ പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ പദവിയിൽ തുടരാൻ യോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു. സംഭാൽ ജില്ലയിലെ ഒരു പള്ളിയിൽ നമസ്‌കാരത്തിന് ഒരേസമയം 20 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന ഭരണകൂടത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് മുനാസിർ ഖാൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് [&Read More