തൃശൂർ: പടക്ക നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തൊഴിലാളികളായ ഷാജിയും ഭവാനിയും. ഉച്ചഭക്ഷണം കഴിക്കാൻ പോയതും സ്ഫോടന ശബ്ദം കേട്ടയുടൻ പ്രാണരക്ഷാർത്ഥം ഓടിയതുമാണ് ഇവർക്ക് തുണയായത്. ഇരുനിലംകോട് സ്വദേശി ഷാജി (40) ഉച്ചയ്ക്ക് രണ്ടര വരെ വെടിക്കെട്ടുപുരയിൽ സജീവമായിരുന്നു. 11 വർഷമായി പടക്ക നിർമാണരംഗത്ത് പണിയെടുക്കുന്ന ഷാജി, മരുന്ന് നിറയ്ക്കുന്ന ജോലിയാണ് പ്രധാനമായും ചെയ്തിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ നിമിഷങ്ങളാണ് ഷാജിയുടെ ജീവൻ രക്ഷിച്ചത്. തിരികെ ജോലിസ്ഥലത്തേക്ക് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം. ഒപ്പമുണ്ടായിരുന്ന [&Read More