23/07/2026
[fontresizer_tawhidurrahmandear_widget]

Tags :West Bengal Post-poll Violence

Main story

ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമ കേസ്: അഭിഭാഷക വേഷത്തിൽ ഹൈകോടതിയിൽ  മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷക വേഷത്തിലെത്തി മമത ബാനർജി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജിയിൽ വാദിക്കാനാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമത എത്തിയത്. മുതിർന്ന അഭിഭാഷകനും എം.പിയുമായ കല്യാൺ ബാനർജി, മകൻ സിർസന്യ ബന്ദോപാധ്യായ എന്നിവരും മമതയ്‌ക്കൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ഹരജി ചീഫ് ജസ്റ്റിസ് എച്ച്.സി സുജോയ് പാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. സിർസന്യ ബന്ദോപാധ്യായയാണ് കേസിൽ ഹരജി സമർപ്പിച്ചത്. [&Read More

India

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലയാളി സംഘത്തിലെ മുഖ്യകണ്ണി ക്ഷത്രിയ മഹാസഭ നേതാവ്; പിടിയിലായത്

കൊൽക്കത്ത/ലഖ്നൗ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റും വിശ്വസ്തനുമായ ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. പോലീസ് പിടിയിലായ രാജ് സിങ് ഉത്തർപ്രദേശിലെ പ്രമുഖ ക്ഷത്രിയ സംഘടനാ നേതാവാണ്. കൊലയാളി സംഘത്തിലെ മുഖ്യകണ്ണിയെന്ന് കരുതപ്പെടുന്ന ഇയാൾ ഓൾ ഇന്ത്യ ക്ഷത്രിയ മഹാസഭയുടെ ഉത്തർപ്രദേശ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയാണ്. അയോധ്യയിൽ വെച്ചാണ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ(എസ്‌ഐടി) വലയിലാകുന്നത്. യുപിയിലെ ബിജെപി എംഎൽസി നേതാവിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് ഇവരെ [&Read More