27/01/2026

‘ഹിന്ദുക്കളേയും മനുസ്മൃതിയെയും അധിക്ഷേപിക്കുന്നവന്‍’; രാഹുൽ ഗാന്ധിയുടെ രാമക്ഷേത്ര സന്ദർശനത്തിനെതിരെ അയോധ്യയിലെ സന്യാസിമാർ

 ‘ഹിന്ദുക്കളേയും മനുസ്മൃതിയെയും അധിക്ഷേപിക്കുന്നവന്‍’; രാഹുൽ ഗാന്ധിയുടെ രാമക്ഷേത്ര സന്ദർശനത്തിനെതിരെ അയോധ്യയിലെ സന്യാസിമാർ

ലഖ്‌നൗ: രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനൊരുങ്ങുന്നതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സന്യാസിമാർ രംഗത്ത്. 2024ൽ നടന്ന രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ നാടകമെന്ന് വിശേഷിപ്പിച്ച രാഹുലിനെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അയോധ്യയിലെ സീർ സന്യാസി സമൂഹം ആവശ്യപ്പെട്ടു.

ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് ഉൾപ്പെടെയുള്ള പ്രമുഖരാണ് രാഹുലിന്റെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ഹിന്ദു അല്ലെന്നും ഹിന്ദു വിശ്വാസങ്ങളെയും മനുസ്മൃതിയെയും നിരന്തരം അധിക്ഷേപിക്കുന്ന വ്യക്തിയാണെന്നും സന്യാസിമാർ ആരോപിച്ചു. രാഹുലിന്റെ സന്ദർശനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് ഇവർ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി സന്യാസി സഭ പ്രഖ്യാപിച്ചിരുന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടി.

അതേസമയം, രാഹുൽ ഗാന്ധിയുടെ സന്ദർശനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വെറും രാഷ്ട്രീയ നാടകം മാത്രമാണെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചു. രാഹുലിന്റെ സന്ദർശനം കോൺഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഉടൻ അയോധ്യയിലെത്തുമെന്ന് പാർട്ടി എംപി തനുജ് പുനിയ സൂചന നൽകി.

Also read: